പ്രണയാതുരമായ ഒരു തീവണ്ടിയാത്ര-പ്രണയം 6

ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
                  
       നേരിട്ട് ഒരു പ്രാവശ്യം പോലും കാണാതെ,നേരിട്ട് ഒരു പ്രാവശ്യം പോലും കൂടെ ചിലവഴിക്കാതെ ഫോണ്‍ കോളുകളിലൂടെയും മള്‍ട്ടിമീഡിയ മെസേജുകളിലൂടെയും ഞങ്ങളുടെ പ്രണയം ആറു മാസത്തെ ഇനിഷ്യല്‍ വാലിഡിറ്റി തികച്ചു.കഴിഞ്ഞു പോയ ആ ആറു മാസങ്ങളും മുന്‍പൊരിയ്ക്കലും അനുഭവപ്പെട്ടില്ലാത്തത്ര വേഗത്തില്‍ കടന്നു പോയതു പോലെ തോന്നി.ആ ആറു മാസംകൊണ്ട്,  അതിനിടയില്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച മറ്റെല്ലാ കാര്യങ്ങളെയും അപ്രസക്തമാക്കും വിധം പ്രണയം ഞങ്ങളില്‍ ഡോമിനന്‍സ് നേടിക്കഴിഞ്ഞിരുന്നു.പ്രണയത്തിന്റെ മാജിക്കല്‍ ഇഫക്ട് ആയിരിയ്ക്കുണം എല്ലാ ചിന്തകളിലും, പ്രവര്‍ത്തികളിലും ഒരു പോസിറ്റിവ് എനര്‍ജി നിറഞ്ഞു തുളുമ്പി.മനസ്സില്‍ പ്രണയം തോന്നിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം ഓവര്‍ എക്സൈറ്റഡ് ആകുമത്രെ.!

                     കാര്യങ്ങള്‍ ഇങ്ങനെയൊക്കെ പുരോഗമിയ്ക്കുമ്പോള്‍ തന്നെ ഇടയ്ക്കെങ്കിലും ഈ ഒരു ബന്ധത്തിന്റെ അവസാനം എങ്ങനെയായിരിക്കും എന്ന ചിന്ത ഞങ്ങള്‍ക്കിടയില്‍ കടന്നു വരാറുണ്ടായിരുന്നു.അങ്ങനെയുള്ള അവസരങ്ങളില്‍ എല്ലാം ഞങ്ങളുടെ പ്രതികരണം ഒന്നായിരുന്നു- നീണ്ട മൗനം.എന്തു വെല്ലുവിളി തന്നെ ആയാലും അതിനെ വരുന്നിടത്തു വച്ചു കാണാം എന്ന 'ഓവര്‍ കോണ്‍ഫിഡന്‍സ്' നിറഞ്ഞു തുളുമ്പുന്ന ഡയലോഗ് പലപ്പോഴും ഒരു ആശ്വാസവചനമായി.പലപ്പോഴും വേണോ വേണ്ടയോ എന്നു മടിച്ചു നിന്ന പല സന്ദര്‍ഭങ്ങളും എനിയ്ക്ക് നഷ്ടബോധത്തിനുള്ള അവസരമൊരൊക്കിയിട്ടുണ്ട് അതുകൊണ്ട് ഈ കാര്യത്തില്‍ എത്രത്തോളം മുന്നോട്ടു പോകാമോ അത്രയും പോകട്ടെ എന്നതായിരുന്നു എന്റെ തീരുമാനം.After all,Life without risks is no life at all.എക്കാലവും ഞാന്‍ വിശ്വസിയ്ക്കുന്നത് അങ്ങനെയാണ് (ഏതു ഉഡായിപ്പിനേയും ന്യായീകരിയ്ക്കാന്‍ ആരെങ്കിലും ഒക്കെ ക്വോട്ട് ഇറക്കിയിട്ടുണ്ടാകും.എന്നെ പോലുള്ളവര്‍ക്ക് സ്വയം ആശ്വസിയ്ക്കാന്‍).ഒരു പരിധി വരെ എന്റെ മാതാപിതാക്കളുടെ 'ലെഫ്ട്  ലിബറല്‍' ആറ്റിട്യൂഡ് എനിക്ക് പ്രചോദനം ആകുകയും ചെയ്തു.എന്റെ കുടുംബത്തില്‍ മുന്‍പ്  ഇത്തരം ഒരു പ്രണയ കഥ ഉണ്ടായപ്പോള്‍ അത് എന്റെ വീട്ടിലും വല്യ ചര്‍ച്ചാ വിഷയം ആയിരുന്നു.അന്നേ അച്ഛന്‍ സ്വന്തം മക്കളുടെ വിവാഹ കാര്യത്തില്‍  മതം,ജാതി എന്നീ കാര്യങ്ങളില്‍ ഒന്നും വല്യ നിബന്ധനകള്‍ ഒന്നും ഇല്ലെന്നു വ്യക്തമാക്കിയതാണ്.ഏതു കാര്യത്തിലാണെങ്കിലും അച്ഛന്‍ വെറും വാക്കു പറയുന്ന ആളല്ല എന്ന് എനിയ്ക്ക നന്നായി അറിയാം(കടപ്പാട്: ചെറുപ്പത്തില്‍ വാങ്ങി കൂട്ടിയ അടികള്‍).ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ എല്ലാം അവളുടെ കുടുംബത്തിന്റെ ഭാഗത്തു നിന്നായിരുന്നു.അതെങ്ങനെ പരിഹരിയ്ക്കണം എന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും യാതൊരു എത്തും പിടിയും ഉണ്ടായിരുന്നില്ല.ഏതായാലും ഒളിച്ചോട്ടം,ചാടിച്ചു കൊണ്ടുപോകല്‍ എന്നീ കലാപരിപാടികള്‍ക്കൊന്നും അന്നേ ഞങ്ങള്‍ക്ക് യാതൊരു പ്ലാനും ഉണ്ടായിരുന്നില്ല.മറ്റൊന്നും കൊണ്ടല്ല,ജീവനില്‍ കൊതിയുള്ളതു കൊണ്ട് തന്നെ.

                          ഈ ആറു മാസവും, നേരില്‍ കാണാനുള്ള ആശ ദിനംപ്രതി ഞങ്ങളില്‍ കൂടിക്കൊണ്ടേയിരുന്നു.എല്ലായ്പ്പോഴും ആളുകളുടെ കണ്ണില്‍ നോക്കി സംസാരിയ്ക്കാനായിരുന്നു ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്.കാരണം ആരുടെയെങ്കിലും കണ്ണില്‍ നോക്കി സംസാരിയ്ക്കുമ്പോള്‍ നമ്മള്‍ ഒരു വ്യക്തിയോടല്ല സംസാരിയ്ക്കുന്നത് മറിച്ച് ആ വ്യക്തിയുടെ മനസ്സിനോടാണ് സംസാരിയ്ക്കുന്നത്.അങ്ങനെ സംസാരിയ്ക്കുമ്പോള്‍ സംഭാഷണങ്ങള്‍ കൂടുതല്‍ അര്‍ത്ഥവത്താകുന്നു.അങ്ങനെ പരസ്പരം കണ്ണില്‍ നോക്കി സംസാരിയ്ക്കാനും അല്പനേരം ഒരുമിച്ചു ചിലവഴിക്കാനുമൊക്കെ ഞങ്ങള്‍ വല്ലാതെ വെമ്പല്‍ കൊണ്ടു. എങ്ങനെ,എപ്പോള്‍ ,എവിടെ വെച്ചു കാണും എന്നീ ചോദ്യങ്ങള്‍ വീണ്ടും ഞങ്ങളുടെ സംഭാഷണങ്ങള്‍ക്കിടയില്‍ സജീവമായി.മുന്നിലുള്ള ഓപ്ഷനുകളെ ഓരോന്നായി വീണ്ടും  വിണ്ടും ഞങ്ങള്‍ അനലൈസ് ചെയ്തു കൊണ്ടേയിരുന്നു.നാട്ടില്‍ വച്ചു കാണല്‍ എന്തായാലും വേണ്ട കാരണം ഞങ്ങളില്‍ രണ്ടിലൊരാളെ പരിചയമുള്ള ആരെയെങ്കിലുമൊക്കെ കാണാനുള്ള പ്രോബബിളിറ്റി ഏതാണ്ട് .9-ലും കൂടുതലാണ്.അവളുടെ കോളേജില്‍ പോയി അവളെ കാണാം എന്നു വച്ചാല്‍ അതിനുവേണ്ടി മാത്രം ഞാന്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്യണം.നാട്ടിലുള്ള ഞാന്‍ അവള്‍ എന്തിന് അവിടം വരെ പോയി കാണണം എന്ന് അവളുടെ കോളേജില്‍ ഉള്ള ആരെങ്കിലും ചോദിച്ചാല്‍..?ഒരു ആഡെഡ് റിസ്ക് എന്ന രീതിയില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കോമണ്‍ ആയിട്ടുള്ള ചില acquaintances  അവളുടെ കോളെജില്‍ പഠിക്കുന്നുമുണ്ട്.അവറ്റകള്‍ ആണെങ്കില്‍ നല്ല ഒന്നാന്തരം കട്ടപാരകളും. ബാക്കിയുള്ള ഏക ഓപ്ഷന്‍ കോളേജിലോ നാട്ടിലോ അല്ലാതെ വേറെ ഏതെങ്കിലും ഒരു സ്ഥലത്തു വച്ചു കാണുക എന്നതായിരുന്നു.ഒരു വിധത്തില്‍ പറഞ്ഞാല്‍ ഏറ്റവും റിസ്ക് ഉള്ള ഓപ്ഷന്‍ അതായിരുന്നുവെങ്കില്‍ തന്നെയും  ഒരു സിമ്പിള്‍ മോഡിഫിക്കേഷനിലൂടെ അതിനെ റിസ്ക്-ഫ്രീ ആക്കി--ഏക്സിപ്ലിസിറ്റ് ആയിട്ട് മുന്നാമതൊരു സ്ഥലത്തു വച്ചു കണ്ടുമുട്ടുന്നതിനു പകരം യാത്രയ്ക്കിടയില്‍ വച്ച് കാണുക.അവള്‍ മാസത്തില്‍ ഒരിയ്ക്കലെങ്കിലും വീട്ടില്‍ വരാറുണ്ട്,യാത്രയാകട്ടെ ട്രെയിനിലും.ഈ യാത്രയ്ക്കിടയില്‍ കണ്ടു മുട്ടുക,ഒരുമിച്ച് യാത്ര ചെയ്യുക.വാട്ടനൈഡിയ സിര്‍ജീ.....!! ഇങ്ങനെ ഒരു ഐഡിയ മുന്‍പെന്തേ തോന്നാതിരുന്നു എന്നതിനെ ഓര്‍ത്ത് കുറച്ചൊന്നുമല്ല ദുഖിച്ചത്..!

                     പ്രൊപോസ്ഡ് പ്ലാന്‍ അനുസരിച്ച് ഞങ്ങള്‍ ഷൊര്‍ണൂരില്‍ വെച്ച് കാണും പിന്നെ അവിടെ നിന്ന് നാട്ടിലേയ്ക്ക് ഒരുമിച്ച് തിരിച്ചു പോരും.ഇനി അതിനിടയില്‍ പരിചയമുള്ള ആരെയെങ്കിലും കാണുകയാണെങ്കില്‍,കൂടിക്കാഴ്ച തികച്ചും യാദൃശ്ചികം.!ശുഭം-നോ ടെന്‍ഷന്‍,നോ റിസ്കു്.അവള്‍ വേണാട് എക്സ്പ്രസിനു ഷൊര്‍ണൂര്‍ എത്തും.അപ്പോഴെയ്ക്കും ഞാനും അവിടെ എത്തും പിന്നെ അടുത്ത ട്രെയിനില്‍ ഒരുമിച്ച് നാട്ടിലേയ്ക്ക്.കഷ്ടിച്ച് ഒരു മണിക്കൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചിലവഴിക്കാം.കുറെ നേരം കൂടി റെയില്‍വേ സ്റ്റേഷനില്‍ ചിലവഴിച്ചിട്ട് നാട്ടിലേയ്ക്ക് പോന്നാല്‍ മതി എന്നായിരുന്നു എന്റെ മനസ്സില്‍,പക്ഷെ അവള്‍ വീട്ടിലെത്താന്‍ വൈകും എന്ന കാരണത്താല്‍ ഡിഫോള്‍ട്ട് പ്ലാനില്‍ തന്നെ മുന്നോട്ടു പോകുകയെ നിര്‍വാഹമുണ്ടായിരുന്നുള്ളു.

                        അങ്ങനെ കാത്തിരുന്നു കാത്തിരുന്ന് ആ സുദിനം വന്നെത്തി.വേറെ ചില ആവശ്യങ്ങള്‍ക്കായി തലേ ദിവസം എനിയ്ക്ക് കോഴിക്കോട് താമസിയ്ക്കേണ്ടി വന്നതിനാല്‍ ഞാന്‍ കോഴിക്കോട് നിന്നായിരുന്നു യാത്ര തുടങ്ങിയത്.രാവിലെ പരശു-ന് ഷൊര്‍ണൂരിലേയ്ക്ക് കയറി.ട്രെയിന്‍ യാത്രകള്‍ എത്ര ചെറുതാണെങ്കിലും വായിക്കാന്‍ ഒരു പുസ്തകം കരുതുക എന്നതാണ് എന്റെ പതിവ്.അന്നും ആ പതിവ് മുടക്കിയില്ല.റെയില്‍വേ സ്റ്റേഷനില്‍ നിന്നും  'one night at the call centre' എന്ന പുസ്തകം  വാങ്ങി.യാത്രാമധ്യേയും  റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പിനിടയിലും  മുഷിപ്പകറ്റുന്നതിന് ആ പുസ്തകം  വളരെയേറെ സഹായകമായി.ഫൈവ് പോയന്റ് സംവണ്‍-നു ശേഷമുള്ള ചേതന്‍ ഭഗത്തിന്റെ ഏറ്റവും  പുതിയ നോവല്‍ എന്ന ഒരൊറ്റ പരിഗണനയിലായിരുന്നു ആ പുസ്തകം  തന്നെ വാങ്ങിയത്.ഒരു പക്ഷെ തികച്ചും  യാദൃശ്ചികം  ആവണം,അവസാനമായി ഞാന്‍ അവളെ കാണാന്‍ പോകുമ്പോഴും  വായിച്ചിരുന്നത് ഒരു ചേതന്‍ ഭഗത് നോവല്‍ ആയിരുന്നു-two states.അന്നത്തെ ദിവസത്തെ ഫോണ്‍ കോളുകളൊക്കെ നേരിട്ട് സംസാരിയ്ക്കുന്നതിന്റെ എക്സൈറ്റ്മെന്റിനു വേണ്ടി ഞങ്ങള്‍ മാറ്റി വെച്ചു.

                    വെറും മൂന്നു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യം ഉള്ള ഉള്ള യാത്ര അന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൊണ്ട് മുപ്പതു മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള പോലെ തോന്നി.കണ്‍ട്രോള്‍ എഞ്ചിനീയറിങ്ങ് ക്ലാസുകള്‍ പോലും അതിലും വേഗം കഴിഞ്ഞു കിട്ടാറുണ്ടായിരുന്നു.! എന്തിനേറെ പറയണം,ട്രെയിനിനു സ്പീഡ് തീരെ പോരാ എന്നു വരെ തോന്നി.പാട്ടു കേട്ടും പുസ്തകം വായിച്ചുമൊക്കെ ഒരു വിധത്തില്‍ ഷൊര്‍ണൂരെത്തി.പരശു ഷൊര്‍ണൂരെത്തി പിന്നേയും ഒന്നര മണിക്കൂര്‍ കഴിഞ്ഞേ വേണാട് എത്തുകയുള്ളു.അവള്‍ എത്തുന്നതിന് ഇനിയും ഒന്നര മണിക്കൂര്‍.ഷൊര്‍ണൂര്‍ വന്നു കാത്തു നില്ക്കുന്നത് ഇതാദ്യമായിട്ടല്ല പക്ഷെ മുന്‍പ് ഒരിയ്ക്കലും കാത്തു നില്‍പ് ഇത്രത്തോളം നീണ്ടതായി തോന്നിയിട്ടില്ല.ചെന്നിറങ്ങിയപ്പോള്‍ തന്നെ തിരിച്ചു പോരാനുള്ള ടിക്കറ്റു എടുത്തു.ടിക്കറ്റ് കൗണ്ടറില്‍ ഇരുന്നയാള്‍,ഇത്ര നേരത്തെ തന്നെ ടിക്കറ്റ് എടുക്കണോ എന്നു ചോദിച്ചതോടൊപ്പം തന്നെ ഉച്ചയ്ക്കു ശേഷമുള്ള ട്രെയിനുകള്‍ എല്ലാം വൈകാന്‍ സാധ്യത ഉണ്ടെന്ന ഒരു (അ)ശുഭ സൂചന നല്‍കുകയും ചെയ്തു.കഷ്ടകാലത്തിനു ഇനി വേണാടും ലെയിറ്റ് ആ‍യാലോ എന്നാലോചിച്ച് എന്റെ ബി പി ചെറുതായി ഉയരാന്‍ തുടങ്ങി.ടെക്നിക്കലി വേണാടും ഉച്ചയ്ക്ക് ശേഷം തന്നെയാണ്(12.45).ഏതായാലും ട്രെയിന്‍ സമയത്തിനു തന്നെയാണോ ഓടുന്നതെന്ന് ഉറപ്പു വരുത്താന്‍  ഞാന്‍ പാത്തുമ്മാനെ വിളിച്ചു.
“ഞാനോ ഇന്റെ കുടുംബക്കാരോ അല്ല ട്രെയിന്‍ ഓടിയ്ക്കുന്നത്.അതോണ്ട് ഇന്റുട്ടി കറച്ചു നേരം കൂടി ക്ഷമിച്ചവിടെ ഇരിയ്ക്ക്....” 
ഫോണ്‍ അറ്റെന്‍ഡ് ചെയ്ത് ഞാനങ്ങോട്ടെന്തെങ്കിലും പറയുന്നതിനു മുന്‍പേ തന്നെ അവള്‍ പറഞ്ഞു.
“തെന്നെ...?ഞാന്‍ അറിഞ്ഞില്ലാട്ടോ...ഞാന്‍ കരുതി നെന്റെ ബാപ്പയാ ട്രെയിനിന്റെ ഡ്രൈവറെന്ന്..”
അല്പം ദേഷ്യത്തോടെ തന്നെ ഞാന്‍ പറഞ്ഞു.തുടര്‍ന്ന് ട്രെയിന്‍ ലേറ്റാണോ എന്നും ചോദിയ്ക്കുകയും,കൗണ്ടറില്‍ നിന്നും കേട്ട റൂമറിനെ പറ്റി അവളെ ധരിപ്പിക്കുകയും ചെയ്തു.
“ഏതായാലും ഇപ്പോള്‍ ട്രെയിന്‍ കറക്ട് സമയത്തിനു തന്നെയാ ഓടുന്നത്..ഞാന്‍ തൃശൂരെത്തി..ഇനിയിപ്പോ അഥവാ ലേറ്റാകുകയാണെങ്കില്‍ മോന്‍ പ്ലാറ്റ്ഫോമിലിരുന്നു വായില്‍ നോക്കിക്കോ...”
എത്ര മനോഹരമായ മറുപടി,ഞാന്‍ മനസ്സില്‍ കരുതി.
“ആരെയെങ്കിലും വായില്‍ നോക്കാനാണെങ്കില്‍ എനിയ്ക്ക് കോളേജില്‍ തന്നെ ഇരുന്നാല്‍ പോരായിരുന്നോ..ഇവിടം വരെ കെട്ടി എഴുന്നള്ളിക്കണമായിരുന്നോ..” 
ഞാനും അവസരത്തിനൊത്തുയര്‍ന്നു.
“അയ്യട..അപ്പോള്‍ കോളെജില്‍ അതാണു പണി”
അവളുടെ മറുപടി കേട്ടപ്പോഴാണ് നല്ല ഒരുഗ്രന്‍ സെല്‍ഫ് ഗോളാണ് കഴിഞ്ഞ മറുപടിയിലൂടെ ഞാന്‍ സ്കോര്‍ ചെയ്തതെന്ന തിരിച്ചറിവുണ്ടായത്..
“നെന്നെ കൊല്ലും ഞാന്‍ പഹയാ...”അവള്‍ ചിരിച്ചുകൊണ്ട് ഫോണ്‍ വെച്ചു.

             പെണ്ണുങ്ങള്‍ക്ക് ഒരുകാലത്തും അടക്കി വെയ്ക്കാന്‍ പറ്റാത്ത രണ്ടു ഫീലിങ്ങ്സ് ഉണ്ടെങ്കില്‍ അതു അസൂയയും പൊസ്സസ്സിവെനെസ്സും ആണ്.പാത്തുമ്മയും നല്ല പോലെ പൊസ്സസ്സിവ് ആയിരുന്നു.അതു കൊണ്ട് തന്നെ അവളുടെ പ്രതികരണത്തില്‍ എനിയ്ക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല.അവള്‍ വരുന്നതു വരെയുള്ള ബാക്കി ഒരു മണിക്കൂര്‍ നോവലും വായിച്ചുകൊണ്ട് ഞാന്‍ റെയില്‍ വേ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജില്‍ ചിലവഴിച്ചു.
 കാത്തിരിപ്പിന്റെ ഓര്‍മ്മയ്ക്ക്.ഷൊര്‍ണൂര്‍ റെയില്‍‌വേ സ്റ്റേഷനിലെ മേല്‍ പാലത്തില്‍ നിന്നുമുള്ള ഒരു ദൃശ്യം

And the moment of truth
               ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവളെന്നെ വിളിച്ചു,ഞാന്‍ എവിടെയാ നില്‍ക്കുന്നതെന്നറിയാന്‍ വേണ്ടി.അവള്‍ എന്റടുത്തേക്ക് നടന്നെത്തുന്നതു വരെ കാത്തിരിയ്ക്കാനുള്ള ക്ഷമ എനിയ്ക്കുണ്ടായിരുന്നില്ല.ലേഡീസ് കമ്പാര്‍ട്ട്മെന്റിനെ ലക്ഷ്യമാക്കി ഞാന്‍ പ്ലാറ്റ്ഫോമിലൂടെ നടന്നു.അവളുടെ അടുത്തേയ്ക്ക് ഓടി ചെല്ലാന്‍ ഒരു ത്വര ഉണ്ടായിരുന്നെങ്കിലും,വെറുതെ ഓവറാക്കണ്ട എന്നു കരുത് ആ ത്വരയെ അടക്കി നിര്‍ത്തി.ഏറെ ദൂരത്തു നിന്നു തന്നെ ഞങ്ങള്‍ തിരിച്ചരിഞ്ഞു.അവള്‍ കൈ ഉയര്‍ത്ത് ഹായ് പറഞ്ഞു എന്റെ നേരെ നടക്കുകയായിരുന്നു.വെള്ള ചുരിദാര്‍,കറുത്ത സ്കാര്‍ഫ് കയ്യിലൊരു കുഞ്ഞു ബാഗ്.ഇത്രയും ആയിരുന്നു അവളുടെ വേഷം.വട്ട മുഖവും തിളക്കമുള്ള കണ്ണുകളും എല്ലാം കോച്ചിങ്ങ് ക്ലാസ്സില്‍ വെച്ചു കണ്ട അതേ പോലെ തന്നെ.ഒരു സുന്ദരിക്കുട്ടി..!!എന്നെ സംബന്ധിച്ച് അവളായിരുന്നു അവിടെ അപ്പോള്‍ ഉണ്ടായിരുന്നവരില്‍ വെച്ചേറ്റവും സുന്ദരി.ചുറ്റുപാടുമുള്ള മറ്റെല്ലാ കാര്യങ്ങളും അവളെ കണ്ട ആ നിമിഷം മുതല്‍ ഇന്‍സിഗ്നിഫിക്കന്റ് ആയി.ഞങ്ങള്‍ രണ്ടു പേരും മാത്രമുള്ള ഒരു ലോകത്തിലേക്ക് ചുറ്റുപാടുകള്‍ എല്ലാം കണ്‍‌വേര്‍ജ് ചെയ്ത ഒരു പ്രതീതി.
അടുത്തെത്തിയപ്പോള്‍ അവള്‍ ചോദ്യ രൂപത്തില്‍ പറഞ്ഞു

“so...???"

"so....?????"
തിരിച്ച് എനിയ്ക്ക് മറ്റൊന്നും പറയാന്‍ കിട്ടിയില്ല്.അല്പ നേരം കൂടി അവളുടെ മുഖത്തു തന്നെ നോക്കി ഞാന്‍ പറഞ്ഞു..

“It is awkward...but still...you're so beautiful that I don't feel like taking my eyes off you.."

            നാണത്തില്‍ പൊതിഞ്ഞ ഒരു പുഞ്ചിരി ആയിരുന്നു അതിനുള്ള അവളുടെ മറുപടി.സത്യം പറഞ്ഞാല്‍ അത്രയും മനോഹരമായ ഒരു പുഞ്ചിരി കാണുന്നത് ആദ്യമായിട്ടായിരുന്നു.ചില നേരത്ത് ഇംഗ്ലീഷിന്റെ അത്ര എക്സ്പ്രസ്സിവ് ആയ ഒരു ഭാഷ അല്ല മലയാളം.അതുകൊണ്ട് അറിയാതെ നാവില്‍ ആംഗലേയമെ വരൂ.(ജാഡ പറയുകയല്ല)and I meant every single word i said

             അഞ്ചാം നംബര്‍ പ്ലാറ്റ്ഫോമിലെ ബെഞ്ചില്‍ പരസ്പരം നോക്കി ഞങ്ങള്‍ കുറച്ചധികം നേരം ഇരുന്നു.സമയം പത്തിരട്ടി വേഗത്തില്‍ കടന്നു പോകുന്നതു പോലെ തോന്നി.അരമണിക്കൂറിന്റെയുള്ളില്‍ തിരിച്ചു പോകണമല്ലോ എന്നോര്‍ത്ത് സങ്കടപ്പെടാന്‍ തുടങ്ങുമ്പോള്‍ പ്ലെസന്റ് സര്‍പ്രൈസ് ആയി റെയില്‍ വേ അനൌണ്‍സ്മെന്റ്-ട്രാക്കില്‍ പണി നടക്കുന്നതിനാല്‍ 4 മണി വരെ ട്രെയിനൊന്നും ഇല്ലെന്ന്...!!മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി.!! അനൌന്‍സ്മെന്റ് കേട്ടതും ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു 
When a person really desires something, all the universe conspires to help that person to realize his dream“

              ഉടന്‍ തന്നെ അവള്‍ അവളുടെ വീട്ടില്‍ വിളിച്ച് കാര്യം പറഞ്ഞു. കൂട്ടത്തില്‍, യാദൃശ്ചികമായി വേറൊരു ഫ്രണ്ടിനെ റെയില്‍ വേ സ്റ്റേഷനില്‍ നിന്നും കണ്ടു എന്നും അതു കൊണ്ട് ഒറ്റയ്ക്കാണെന്ന് കരുതി പേടിയ്ക്കേണ്ടതില്ല എന്നും പറഞ്ഞു.ഫോണ്‍ വെച്ചതും അവള്‍ പറഞ്ഞു,
”ഏതായാലും പരശു ഇനി 4 മണിക്കേ വരൂ..അതില്‍ ഒടുക്കത്തെ തിരക്കാകും എന്നുറപ്പാ..നമ്മള്‍ക്ക് അതിനടുത്ത വണ്ടിയ്ക്ക് പോകാം..5.15 ന്റെതിനു..” ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം.??നാലു മണിയ്ക്കൂര്‍ റെയില്‍ വേ സ്റ്റേഷനിലും പിന്നെ 4 മണിയ്ക്കൂര്‍ യാത്രയും.അങ്ങനെ ആകെ മൊത്തം ടോട്ടല്‍ 8 മണിയ്ക്കൂറ് ഞങ്ങള്‍ ഒരുമിച്ച് ചിലവഴിക്കാന്‍ പോകുന്നു.മനസ്സില്‍ രണ്ടാമത്തെ ലഡ്ഡു പൊട്ടി.
             
             റെയില്‍‌വേ സ്റ്റേഷനില്‍ ചിലവഴിച്ച നാലു മണിക്കൂര്‍ ദാ എന്നു പറഞ്ഞപ്പോഴേയ്ക്കും തീര്‍ന്നു പോയി.അവിടെ ഉണ്ടായിരുന്ന മറ്റെല്ലാവരും ഇന്ത്യന്‍ റെയില്‍‌വേ-യെ ശപിക്കുമ്പോഴും ഞങ്ങള്‍ മാത്രം ഇങ്ങനെ ഒരു അവസരം ഒരുക്കി തന്നതിനു റെയില്‍‌വേ-യോട് മനസ്സാ നന്ദി പറഞ്ഞു.റെയില്‍ വേ പ്ലാറ്റ്ഫോമില്‍ നിന്നും വാങ്ങി കഴിച്ച കാപ്പിയ്ക്കും ചോക്ലേറ്റിനുമൊക്കെ അന്നു പതിവിലേറെ മധുരം തോന്നി(തന്നെ തന്നെ..പഞ്ചാര തന്നെ..!!).5.15 നു എത്തും എന്നറിയിച്ചിരുന്ന ലിങ്ക് എക്സ്പ്രസ്സ് 20 മിനിട്ടുകൂടി ലേറ്റ് ആയി 5.35 നു ആണെത്തിയത്.തിരക്ക് ഒരല്‍പ്പം കുറവായിരുന്നെങ്കിലും ഇരിയ്ക്കാന്‍ സീറ്റൊന്നും കിട്ടിയില്ല.യാത്രാമധ്യേ മുഴുവന്‍ ഞങ്ങള്‍ സംസാരിച്ചു കൊണ്ടേയിരുന്നു.ഇടക്കെപ്പോഴോ അവള്‍ പറഞ്ഞു”ഇതിനു മുന്‍പെത്രയോ തവണ ഞാന്‍ ജെനറല്‍ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തിട്ടുണ്ട്..but to tell you the truth,I have never felt this much safe n secure before(??)".അവളുടെ ആ വാക്കുകള്‍ എന്നെ വളരെയധികം സന്തോഷിപ്പിക്കുകയും ഒപ്പം തന്നെ എന്നില്‍ അഭിമാനം തോന്നിപ്പിക്കുകയും ചെയ്തു.രാവിലെ തോന്നിയതിനു വിപരീതമായി ട്രെയിന്‍ പതിവിലുമേറെ വേഗത്തില്‍ സഞ്ചരിയ്ക്കുന്നതു പോലെ തോന്നി.സമയം ഓടി ഓടി പോകുന്നതു പോലെ.ട്രെയിന്‍ പതുക്കെ പോകണേ എന്നു ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നെങ്കിലും ഒരിയ്ക്കലും ആ പ്രാര്‍ത്ഥന സഫലമായില്ല.നാട്ടില്‍ ചെല്ലുമ്പോള്‍ റെയില്‍‌വേ സ്റ്റേഷനില്‍ ഞങ്ങളെ കാത്തിരിക്കുന്ന സര്‍പ്രൈസിനെ പറ്റി അപ്പോഴൊന്നും ഞങ്ങള്‍ക്ക് യാതോരു ക്ലൂ പോലും ഇല്ലായിരുന്നു.....

..to be continued....


അടുത്ത ഭാഗം വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments

  1. കൊതിപ്പിച്ച് ടെന്‍ഷനാക്കാതെ ബാക്കി പോരട്ടെ..

    നന്നാവുന്നു

    ReplyDelete
  2. veendum suspense

    ReplyDelete
  3. എന്തൊരു ടെന്‍ഷനാ ഈ ചെറുക്കന്‍ ഉണ്ടാക്കുന്നത്‌

    ReplyDelete
  4. ദേ.. ഈ മുകളില്‍ കാണണ "കണ്ണന്‍ സ്രാങ്ക്" ആ എനിക്ക് ഈ ബ്ലോഗ്‌ ലിങ്ക് തന്നെ.... ആദ്യം മുതല് ഒറ്റിരിപ്പിനു വായിച്ചു തീര്‍ത്തു..ഇപ്പൊ ദാ കമന്റ്‌ ബോക്സ്‌ ഉം ഓപ്പണ്‍ ചെയ്തു വെച്ച് ഇരിപ്പ് തുടങ്ങീറ്റ് ഇത്തിരി നേരായി...എന്താ പറയണ്ടേ...!!!വായിച്ച അത്രയും ഇഷ്ടായി ഒരുപാട് .. ഒരു ക്ലോസ് ടു ഹാര്‍ട്ട് ഫീല്‍ തോന്നുനുണ്ട്, സ്റ്റൈല്‍ ഓഫ് റൈറ്റിംഗ് ഒരു സിമ്പ്ലിസിറ്റി യും ഫ്ലോ യും കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട് .. ഹാപ്പി എന്ടിംഗ് ഇന്സിടെന്റ്റ് അല്ല എന്ന് ഇടക്കൊക്കെ ഹിന്റ് കണ്ടു ..woteva' .ശെരിക്കും ഒരുപാടങ്ങ്‌ ഇഷ്ടായി ട്ടോ ..
    ബൈ ദ വെയ് ഒരു ക്വോട്ടേഷന്‍ തരാം "നമ്മുടെ നഷ്ടങ്ങളില്‍ ഓരോന്നിലും ആരുടെയൊക്കെയോ നേട്ടങ്ങളുണ്ട്." :- ദൃശ്യ [ ഇതെന്റെ സ്വന്തം ക്വോട്ടേഷന്‍ ആ ...ഭാവില് ഞാന്‍ ഒരു Alphysicist എഴുതിയാലോ?? ]
    juz kidding...waiting for de next post dear... :)

    ReplyDelete

Post a Comment

Popular posts from this blog

പിണക്കവും ഇണക്കവും ചില റിങ്ങ്ടോണുകളും

After effects of '96- The movie

വീണ്ടു വിചാരങ്ങൾ -- തുടര്‍ച്ച.