വീണ്ടു വിചാരങ്ങൾ -- തുടര്‍ച്ച.

ഔപചാരികമായ പിരിയലിനു 6 മാസങ്ങള്‍ക്കു ശേഷം:


ജോലിയ്ക്ക് ചേര്‍ന്ന് നാലു മാസത്തോളമെടുത്തിട്ടും എനിയ്ക്ക് നൈറ്റ് ഷിഫ്റ്റുകളുമായി പൊരുത്തപ്പെടാനായിരുന്നില്ല. ഉറക്കം എന്നത് ജീവിതത്തിലെ ഒരു അപ്രാപ്യമായ ഒരു ഭാഗ്യമാണെന്ന് ഒക്കെ തോന്നിത്തുടങ്ങിയ ഒരു കാലമായിരുന്നു അത്. രാവിലെ പതിനൊന്നു മണിയ്ക്ക് ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ചെത്തിയാലും, പകല്‍ നേരത്തെ ചുറ്റി കറങ്ങലുകള്‍ ഒക്കെ കഴിഞ്ഞു എത്ര ശ്രമിച്ചാലും ഉറക്കം കിട്ടാത്ത ഒരു അവസ്ഥ. വളരെ വിരളമായി മാത്രം ഷിഫ്റ്റ് കഴിഞ്ഞു വന്നാല്‍ ഉടന്‍ തന്നെ തളര്‍ന്നുറങ്ങാറുണ്ടായിരുന്നു. അന്നു ഷിഫ്റ്റിനു ശേഷം ഒരു സിനിമയും കണ്ടു വന്നായിരുന്നു കിടന്നതു. ഉറക്കം ആരംഭിക്കുമ്പോള്‍ സമയം വൈകുന്നേരം നാലു മണി. കിടക്കാന്‍ വൈകിയാലെന്താ, പാതിരാ വരെ സമയമുണ്ടല്ലോ എന്ന സമാധാനത്തില്‍ ഞാന്‍ നിദ്രയെ പുല്‍കി. അധികം  നേരം  ആകുന്നതിനു മുന്‍പെ തന്നെ ഫോണിന്റെ നിലക്കാതെയുള്ള മൂളക്കം  എന്നെ ഉറക്കത്തില്‍ നിന്നും  ഉണര്‍ത്തി. ആദ്യത്തെ പ്രാവശ്യം പാതി ബോധത്തില്‍, വിളിക്കുന്നതാരാണെന്ന് പോലും നോക്കാതെ ഫോണിനെ സൈലന്റെ ആക്കി വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും, ഒരു മിനിറ്റിനുള്ളില്‍ തന്നെ ഫോണ്‍ വീണ്ടും മൂളാന്‍ തുടങ്ങി. ഇത്തവണ, ഫോണ്‍ ഞാന്‍ അറ്റന്‍ഡ് ചെയ്തു പക്ഷെ വിളിക്കുന്നതാരാണെന്ന് നോക്കാതെ. ഇനിയിപ്പൊ ഞാന്‍ നോക്കിയിരുന്നെങ്കിലും ആരാണെന്ന് എനിയ്ക്ക് മനസ്സിലാകുമായിരുന്നില്ല. കാരണം എന്റെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്ത ഒരു നമ്പറില്‍ നിന്നായിരുന്നു ആ കോള്‍ വന്നിരുന്നത്. ഉറക്കപിച്ചില്‍ അലസമായി ഞാന്‍ ഹലോ പറയാന്‍ ഒരുങ്ങിയപ്പോഴെയ്ക്കും അങ്ങേ തലയ്ക്കല്‍ നിന്നും ഇങ്ങോട്ട് സംസാരം തുടങ്ങിയിരുന്നു. 
"മോനെ ഇതു ഞാനാ...ഇതു ******* ന്റെ ഫോണ്‍ തന്നെ അല്ലേ..?"
"ആര്....? അതെ" ഞാന്‍ അസിംക്രണസായി മറുപടിയും മറുചോദ്യവും ഉന്നയിച്ചു.
" എണക്ക് ന്നെ മനസ്സിലായില്ല..? ഞാന്‍ ***** ന്റെ ഉമ്മയാ..." മറുപടി.
ആ ഒരൊറ്റ മറുപടിയോടെ എന്റെ എല്ലാ ഉറക്കവും പോയി. പിന്നീടുള്ള് ഓരോ സെക്കന്‍ഡിലും എന്തിനായിരിക്കും എന്റെ ex-കാമുകിയുടെ അമ്മ എന്നെ വിളിക്കുന്നത്  എന്നതിനുള്ള നൂറുകണക്കിന് ഉത്തരങ്ങള്‍ എന്റെ മനസ്സിലേക്ക് വന്നു നിറഞ്ഞുകൊണ്ടിരുന്നു. പക്ഷെ അവര്‍ വിളിച്ചതിനുള്ള കാരണം ആ ഉത്തരങ്ങളില്‍ ഒന്നും ആയിരുന്നില്ല.
"അടുത്ത ഞായറാഴ്ചയാണ് ഓളുടെ കല്യാണം..നിയ്യ് എന്തായാലും വരണം. ഓള് വിളിച്ചിട്ടുണ്ടാകും ന്നെനിക്ക് അറിയാം..ന്നാലും ഓള് മാത്രെ നിന്നെ ക്ഷണിച്ചു എന്ന് പരാതി പറയരുത് ന്ന് വിചാരിച്ചിട്ടാ ഞാന്‍ തന്നെ വിളിക്കുന്നെ....വേറെന്ത് തിരക്കുണ്ടായാലും വേണ്ടീല..യ്യ് വര്വോണ്ടു." ഉമ്മ നീണ്ട ഒരു സെന്റന്‍സ് പൂര്‍ത്തീകരിച്ചു.
"FUCKKKKK...."അതായിരുന്നു എന്റെ ആദ്യ പ്രതികരണം. ഫോണിന്റെ അങ്ങേ തലയ്ക്കല്‍ ആ പ്രതികരണം കേള്‍ക്കാതിരിക്കാന്‍ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിച്ചിരുന്നു. കേട്ടോ ആവോ..?
എങ്ങനെയൊക്കെയോ, എന്തൊക്കെയോ പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു.

ഔപചാരികമായ ഞങ്ങളുടെ പിരിയലിനു ശേഷം കുറെയധികം സമയം എടുത്താണ് പ്രണയ ഭംഗത്തിന്റെ പരിണഫലങ്ങളില്‍ നിന്നും ഞാന്‍ ഒന്നു മോചിതനായത്. മോചിതനായി എന്നു പറയുന്നതു ശരിയല്ല. മോചിതനായി വരുന്നേ ഉണ്ടായിരുന്നുള്ളു. അപ്പോളിതാ വീണ്ടും. പിരിയുന്ന സമയത്ത് അവളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട ഒരു കാര്യമായിരുന്നു ഒരു കാരണവശാലും അവളുടെ വിവാഹത്തെപറ്റി ഞാന്‍ അറിയരുത് എന്നു. ഈ ഒരൊറ്റ കാര്യം പരിഗണിച്ച് ഞങ്ങളുടെ എല്ലാ മ്യൂച്വല്‍ഫ്രണ്ട്സുമായിട്ടും ഞാന്‍ അവളോട് ഗുഡ്ബൈ പറഞ്ഞ കൂട്ടത്തില്‍ വിട ചൊല്ലിയിരുന്നു. എന്നിട്ടും...
"വഞ്ചകി... "മനസ്സില്‍ പറയാനാണു വിചാരിച്ചതെങ്കിലും അറിയതെ ഉറക്കെ പറഞ്ഞു പോയി. അതു കേട്ടിട്ടാകണം തൊട്ടടുത്ത റൂമില്‍ ടി വി കാണുകയായിരുന്ന എന്റെ സഹമുറിയന്‍ എന്റെ മുറിയിലേക്ക് വന്നു. ഭാഗ്യത്തിന് അവന്റെ കയ്യില്‍ ഒരു എരിയുന്ന സിഗരറ്റ് ഉണ്ടായിരുന്നു.--the elixir. 
സിഗരറ്റ് വലിച്ചു കഴിഞ്ഞപ്പോഴേയ്ക്ക് ചിന്തകള്‍ കുറച്ചുകൂടി തെളിഞ്ഞു.
അവള്‍ അറിഞ്ഞുകൊണ്ടായിരിക്കില്ല ഇതു. ഉമ്മയുടെ സംസാരത്തില്‍ നിന്നും അതിന്റെ സൂചനകള്‍ ഉണ്ട്.അങ്ങനെ ഞാന്‍ സംഭവിച്ചതിനെ റേഷണല്‍ ആയി അനലൈസ് ചെയ്യാന്‍ തുടങ്ങി. മുന്‍-കാമുകിയോടുള്ള സോഫ്റ്റ്-കോര്‍ണര്‍ അപ്പോഴും എന്നില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു എന്ന വസ്തുത എന്നെ തെല്ലൊന്നുമല്ല അദ്ഭുതപ്പെടുത്തിയതു. I have moved on എന്നു എന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിച്ചതെല്ലാം വെറുതെ! കാര്യങ്ങള്‍ ഇത്ര ആയ സ്ഥിതിയ്ക്ക് എന്തായാലും പാത്തുമ്മയെ ഒന്നു വിളിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒന്നു രണ്ടു തവണ ഫോണ്‍ എടുത്തു അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു റിങ്ങ് ചെയ്യുന്നതിനു മുന്‍പെ ഫോണ്‍ കട്ട് ചെയ്തു. വേണോ..? വേണ്ടയോ..? ഒരു പക്ഷെ അവളെ വിളിച്ചാല്‍ ഞാന്‍ കൂടുതല്‍ ഡെസ്പ് ആകുകയല്ലാതെ വേറെ ഗുണമൊന്നും ഉണ്ടാകില്ല. എന്നാലും...
ഏറെ നേരത്തിനു ശേഷത്തെ ആലോചനയ്ക്കു ശേഷം അവളെ വിളിക്കാനുള്ള തീരുമാനവുമായിട്ട് മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു. വാക്കു പാലിക്കത്തതിനു അവളോട് രണ്ടു വര്‍ത്തമാനം പറഞ്ഞേ മതിയാകു. ആ വര്‍ത്താനത്തോടൊപ്പം തന്നെ അവളോടുള്ള സോഫ്റ്റ്കോര്‍ണര്‍ എന്നന്നേക്കും ഇല്ലാതാക്കുകയും വേണം. മനസ്സില്‍ എവിടെയൊക്കെയോ പാത്തുമ്മയോട് ദേഷ്യം തോന്നി തുടങ്ങിയിരിക്കുന്നു. ഈ വക വികാര വിചാരങ്ങളോടെയാണ് ഫോണ്‍ വിളിച്ചതെങ്കിലും അതൊന്നും പ്രാവര്‍ത്തികമായില്ല.
ആദ്യത്തെ ബെല്ലില്‍ തന്നെ പാത്തുമ്മ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.
"ഹലോ...ആരാപ്പം ഇത്"അതായിരുന്നു അവളുടെ അഭിസംബോധനാ വാചകം. ആറു മാസങ്ങള്‍ക്കു ശേഷം അവളുടെ ശബ്ദം കേട്ടപ്പോള്‍ ഫോണ്‍ചെയ്യുന്നതിനു മുന്‍പേ പ്ലാന്‍ ചെയ്തിരുന്ന എല്ലാ കാര്യങ്ങളും
മനസ്സില്‍ നിന്നും മാഞ്ഞു പോയി. അടുത്തതായി എന്തു പറയണം എന്നു പോലും അറിയാത്ത ഒരു അവസ്ഥ. 
"എന്താ വര്‍ത്താനം...?" ഞാന്‍ ഒരു സ്റ്റാര്‍ട്ടിങ്ങിനു വേണ്ടി ചോദിച്ചു.
"നമ്മള്‍ക്ക് എന്തു വര്‍ത്താനം.ജീവിതം അങ്ങനെ മുന്നോട്ടു പോകുന്നു. ഇപ്പൊ വീട്ടിലേയ്ക്ക് പോവ്വാ.." പണ്ടത്തെ സംസാരശൈലിയില്‍ യാതൊരു മാറ്റവും ഇല്ലാതെ അവള്‍ പറഞ്ഞു.
അവളും കൂടി അറിഞ്ഞാണോ ഈ വെഡ്ഡിങ്ങ് ഇന്‍വിടേഷന്‍ എന്നു ടെസ്റ്റ് ചെയ്യുന്നതിനായി ഞാനും ഒന്നും സംഭവിക്കാത്ത പോലെ എങ്ങും തൊടാതെ എന്തൊക്കെയോ പറഞ്ഞു. വരുന്ന ഞായറാഴ്ച അവളുടെ കല്യാണമാണെന്നതൊഴിച്ച് അവളുടെ കാര്യങ്ങള്‍ ഒക്കെ അവളും പറഞ്ഞു. സംസാരത്തിലെ ഒരു കൃത്രിമത്വം രണ്ടു പേര്‍ക്കും മനസ്സിലാകുന്നുണ്ടായിരുന്നെങ്കിലും രണ്ടു പേരും അത് അറിയാത്ത പോലെ നടിച്ചു. അഞ്ചു മിനിറ്റിന്റെ ആ സംഭാഷണം ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ക്ലയന്റ് കോളിനേക്കാള്‍ ബുദ്ധിമുട്ടേറിയതായി എനിക്കനുഭവപ്പെട്ടു. ഒടുവില്‍ ഞാന്‍ അവളോട് അവളുടെ ഉമ്മ എന്നെ വിളിചതും, കല്യാണത്തിനു ക്ഷണിച്ചതും പറഞ്ഞു. അല്പനേരത്തേയ്ക്ക് അവള്‍ ഒന്നും പറഞ്ഞില്ല. പിന്നെ മെല്ലെ പറഞ്ഞു.
" നീ എന്നോട് ഒരേ ഒരു കാര്യമേ ആവശ്യപ്പെട്ടിരുന്നുള്ളു...അതെനിയ്ക്ക് പാലിയ്ക്കാനായില്ല. എന്താ പറയേണ്ടെ എന്നെനിയ്ക്ക് അറിയില്ല. ഇന്റുമ്മായ്ക്ക് നീ ഇത്ര കാര്യപ്പെട്ട ആളാണെന്ന് ഞാന്‍ കരുതിയില്ല..."
ഞാന്‍ ഒന്നും പറഞ്ഞില്ല.
"നീ വരുമോ..?" അവള്‍ നീണ്ട നേരത്തെ നിശബ്ദതയ്ക്ക് ശേഷം ചോദിച്ചു.
"നിനക്കെങ്ങനെ ഈ ചോദ്യം എന്നോടു ചോദിയ്ക്കാന്‍ പറ്റി പാത്തൂ..?നിനക്കൊരു പക്ഷെ എളുപ്പത്തില്‍ തേച്ചു മായ്ച്ചു കളയാന്‍ പറ്റുന്ന ഒരു പാസ്റ്റ് ആയിരിക്കാം അത്. പക്ഷെ ആ പാസ്റ്റിനെ ഞാന്‍ മറക്കാന്‍ പഠിച്ചു വരുന്നതെ ഉള്ളു." ഞാന്‍ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. അവള്‍ക്ക് മറുപടി തരാന്‍ ഇട നല്‍കാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ദേഷ്യത്തിനാണോ സങ്കടത്തിനാണോ അപ്പോള്‍ എന്റെ മനസ്സില്‍ ആധിപത്യം ഉണ്ടായിരുന്നതെന്ന് എനിയ്ക്ക് നിശ്ചയം ഉണ്ടായിരുന്നില്ല. ഫോണിനെ അലക്ഷ്യമായി ബെഡിലേയ്ക്ക് ഏറിഞ്ഞതിനു ശേഷം ഞാന്‍ അടുത്ത സിഗരറ്റിനു തീ കൊളുത്തി. വീണ്ടും ചിന്തകള്‍ ശാന്തമായി. അവളെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം? വേണമെങ്കില്‍ എനിയ്ക്ക് എന്റെ ഈഗോയെ തൃപ്തിപ്പെടുത്താനായേക്കാം. പക്ഷെ യാഥാര്‍ത്ഥ്യങ്ങളെ മാറ്റാനാകില്ലല്ലൊ. ഇങ്ങനെയൊക്കെ സംഭവിച്ചത് ഒരിയ്ക്കലും അവളുടെ കുറ്റമല്ലായിരുന്നു. ഞങ്ങളുടെ 'ബ്രേക്ക്അപ്പ്', അവളുടെ വിവാഹം..ഇതൊന്നും തന്നെ അവളുടെ ചോയിസുകള്‍ ആയിരുന്നില്ല. എന്നോട് 'യെസ്' പറഞ്ഞതുമാത്രമായിരുന്നു അവളുടെ ചോയിസ്. പിന്നെ ഞാന്‍ എന്തിന് അവളെ മാത്രം കുറ്റപ്പെടുത്തണം? 
ഫോണ്‍ എടുത്ത് വീണ്ടും അവളെ വിളിയ്ക്കാന്‍ തീരുമാനിച്ചു. ആ സമയത്തിനുള്ളില്‍ തന്നെ ഒന്നിലേറെ തവണ അവള്‍ എന്നെ തിരിച്ചു വിളിച്ചിട്ടുണ്ടായിരുന്നു.
"ഉമ്മ നിന്നെ കല്യാണത്തിനു വിളിച്ചത് എന്റെ അറിവോടെ അല്ല. എന്റെ ഫ്രണ്ട്സിനെ എല്ലാം ഞാന്‍ തന്നെ വിളിയ്ക്കാം എന്നായിരുന്നു ഞാന്‍ ഉമ്മയോട്  പറഞ്ഞിരുന്നത്. ഉമ്മ നിന്നൊടുള്ള ഒരു പരിഗണന കാരണം നിന്നെ നേരിട്ടു വിളിച്ചു പറഞ്ഞതാ."
ഫോണ്‍ എടുത്ത പാടെ അവള്‍ പറഞ്ഞു.
"Its Okay..I am sorry..ഞാന്‍ വല്ലാതെ ഓവര്‍ റിയാക്റ്റ് ചെയ്തു. ക്ഷമിയ്ക്ക്. ഞാന്‍ വളരെ പതുക്കെ പറഞ്ഞു.
"ഈ സംഭവിക്കുന്നതെല്ലാം എന്റെ ഇഷ്ടത്തിനനുസരിച്ചാണെന്ന് നിനക്ക് തോന്നുന്നുണ്ടോ? നിനക്കറിയാമല്ലോ നിക്കാഹിനു ശേഷം നടന്ന പുകിലുകളെല്ലാം .പിന്നെ അതിന്റെ മുന്‍പത്തെ കാര്യങ്ങള്‍, എത്രത്തോളം നീ ബുദ്ധിമുട്ടിയോ അത്രത്തോളം തന്നെ ഞാനും അനുഭവിച്ചിട്ടുണ്ട്. പിന്നെ നിന്നെ അറിഞ്ഞുകൊണ്ട് വേദനിപ്പിക്കാന്‍ എനിയ്ക്ക് നിന്നോട് യാതൊരു തരത്തിലുള്ള ദേഷ്യവുമില്ല." ഞാന്‍ എന്തു പറയണം എന്നറിയാതെ നിന്നു. എന്റെ ഭാഗത്തു നിന്നും മറുപടിയൊന്നും കിട്ടാത്തതിനാലാകണം, പാത്തുമ്മ തുടര്‍ന്നു. "ഒരു ടാറ്റാ പറഞ്ഞു അവസാനിപ്പിക്കാന്‍ പറ്റില്ല എന്നു പൂര്‍ണ്ണ ബോധ്യം ഉണ്ടായിട്ടും നമ്മള്‍ നമ്മള്‍ അതിനു മുതിര്‍ന്നു. അതൊരു തെറ്റായ തീരുമാനം ആയിരുന്നുവെന്ന് എനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ നഷ്ടങ്ങളേക്കാളുപരി നിന്റെ Downward spiralling ആണു് എന്നെ അങ്ങനെ ചിന്തിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എവിടെയൊക്കെ നിനക്കു പിഴച്ചിട്ടുണ്ടോ, അതിലൊക്കെ എനിയ്ക്കും ഉത്തരവാദിത്തം ഉണ്ട്. ആ ഒരു കുറ്റബോധം ചിലപ്പോഴെങ്കിലും എന്നെ അലോസരപ്പെടുത്താറുണ്ട്. അങ്ങനെയിരിക്കെ ഞാന്‍ നിന്നെ ഈ വിധത്തില്‍ കൂടി വേദനിപ്പിക്കാന്‍ ഒരിയ്ക്കലും ആഗ്രഹിക്കുന്നില്ല ****** " അവള്‍ പറഞ്ഞു നിര്‍ത്തി.
"നിനക്കു യാതൊരു രീതിയിലുള്ള കുറ്റബോധവും തോന്നേണ്ടതില്ല. കാരണം ഇതൊന്നും സംഭവിക്കുന്നതു നിന്റെ ആഗ്രഹപ്രകാരം ഒന്നും അല്ലല്ലോ. Things just happened. I don't blame anyone for that.പിന്നെ അപ്പോഴത്തെ ഒരു ദേഷ്യവും സങ്കടവും ഒക്കെ കാരണമാ അങ്ങനെയൊക്കെ പറഞ്ഞേ. സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനിയിപ്പൊ നിന്നെ കുറ്റപ്പെടുത്തി എന്നതു കൊണ്ട് എനിയ്ക്ക് പ്രത്യേകിച്ച് ആശ്വാസം ഒന്നും തോന്നില്ല." അങ്ങനെ ഒരാശ്വാസം പ്രതീക്ഷിച്ചായിരുന്നു ആദ്യത്തെ തവണ ഞാനവളെ വിളിച്ചതെന്ന് ഞാന്‍ സൗകര്യപൂര്‍വ്വം മറന്നു.
"എനിയ്ക്ക് നിന്നെ കാണാന്‍ പറ്റുമോ.? ഞാന്‍ ജനശതാബ്ദിയ്ക്ക് ആണ് വരുന്നതു. നമുക്ക് എര്‍ണാകുളത്തുനിന്നും കാണാം..I need to talk" തികച്ചും അപ്രതീക്ഷിതമായിരുന്നു പാത്തുമ്മയുടെ ആ ചോദ്യം.
"What the fuckk?? Are you insane? നാലു ദിവസം കഴിഞ്ഞാല്‍ നിന്റെ കല്യാണമാ എന്നിട്ട് നിനക്കിന്നെന്നെ കാണണം?? വേറെ ആരെങ്കിലും കണ്ടാല്‍ എന്താകും എന്നു നിനക്കു വല്ല ബോധവും ഉണ്ടോ?" അവളുടെ ചോദ്യത്തിനു ഇല്ല എന്ന ഒരു ഒറ്റവാക്കുത്തരം നല്‍കേണ്ടതിനു പകരം ഞാന്‍ അനേകം മറു ചോദ്യങ്ങള്‍ തിരിച്ചു ചോദിച്ചു.അവളെ കാണാന്‍ എനിയ്ക്കും ആഗ്രഹം ഉണ്ടായിരുന്നുവെന്നതിന്റെ ഒരു നേര്‍ പ്രതിഫലനമായിരുന്നു അത്.
"I just want to see you to ensure that you're okay. അല്പനേരം സംസാരിയ്ക്കാന്‍..അത്ര മാത്രം..വര്വോ?"
ഞാന്‍ മൊബൈലില്‍ സമയം എത്രയായെന്നു നോക്കി. 4.50. ജനശതാബ്ദി 6.10 നു എങ്ങാണ്ടാണു എര്‍ണാകുളം നോര്‍ത്ത് സ്ടേഷനില്‍ എത്തുക. 5 മിനിട്ട് അവിടെ സ്റ്റോപ്പുണ്ട്. ജസ്റ്റ് ഒന്നു കാണാം. അത്ര തന്നെ. 
"അഞ്ചു മിനിട്ട് കഷ്ടിച്ചേ അതവിടെ നിര്‍ത്തൂ.അതിനിടയില്‍ എന്തു സംസാരിയ്ക്കാനാ?" ഞാന്‍ പാത്തുമ്മയോട് ചോദിച്ചു.
"നീ എന്റെ കൂടെ തൃശൂര്‍ വരെ പോര്. എനിയ്ക്ക് കുറച്ചധികം സംസാരിക്കാനുണ്ട്. പിന്നീടൊരിക്കല്‍ സംസാരിക്കാന്‍ അവസരം കിട്ടിയെന്നു വരില്ല." അതായിരുന്നു അവളുടെ മറുപടി.
യാഥാര്‍ത്യങ്ങള്‍ എന്തു തന്നെ ആയിരുന്നാലും, I wanted to go.
"Okay, I'll come" വരും വരായ്കകളെ കുറിച്ചൊന്നും ആലോചിക്കാതെ ഞാന്‍ മറുപടി കൊടുത്തു.
സമയം 4.55. ഇപ്പൊ ബൈക്ക് എടുത്ത് ഇറങ്ങിയാല്‍ എല്ലാം പെര്‍ഫെക്റ്റ് ആയി നടക്കും. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഞാന്‍ ഡ്രെസ്സ് മാറ്റി റൂമില്‍ നിന്നും പുറത്തിറങ്ങി. അപ്പോള്‍ ദാ വരുന്നു ട്വിസ്റ്റ്. ബൈക്കിന്റെ കീ കാണുന്നില്ല. എന്റെ പ്രിയപ്പെട്ട റൂംമേറ്റ് ബൈക്കും എടുത്ത് കറങ്ങാന്‍ പോയ വിവരം ഞാന്‍ അപ്പോള്‍മാത്രമാണ് മനസ്സിലാക്കിയത്. ഫോണെടുത്ത് ഉടന്‍ അവനെ വിളിച്ചു. ഫോണെടുത്തത് അവനായിരുന്നില്ല, അവന്റെ പെണ്ണായിരുന്നു. 
" ***** വണ്ടി ഓടിയ്ക്കുവാ...എന്തേയ്?" അവള്‍ മൊഴിഞ്ഞു.
"നീ അവനോട് വണ്ടി നിര്‍ത്താന്‍ പറ, എന്നിട്ട് ഫോണ്‍ അവനു കൊടുക്ക്"
അല്പ നേരത്തിനു ശേഷം മിസ്ടര്‍.റൂംമേറ്റ് ഫോണ്‍ അറ്റെന്‍ഡ് ചെയ്തു "എന്താടാ കാര്യം?" 
"എനിയ്ക്ക് ബൈക്ക് വേണം. അത്യാവശ്യമാണ്." ഞാന്‍ കാര്യം വ്യക്തമാക്കി.
"എടാ ഞാനും ജോ-യും കൂടെ ഒന്നു കറങ്ങാന്‍ വന്നതാ..ഒരു 20 മിനിട്ട് എങ്കിലും എടുക്കും അവിടെ എത്താന്‍ " അവന്റെ മറുപടി.
"കോപ്പ്, ഒന്നു വേഗം വാടാ...എനിയ്ക്ക് അത്യാവശ്യമായി നോര്‍ത്ത് സ്ടേഷനില്‍ പോണം. ജനശതാബ്ദിയ്ക്ക് തൃശൂര്‍ പോണം." കാര്യങ്ങള്‍ എല്ലാം അവനറിയാവുന്നതു കൊണ്ട് ഞാന്‍ സത്യാവസ്ഥ തുറന്നു പറഞ്ഞു.
"എന്താടാ, something wrong?" സ്വാഭാവികമായ curiosity യുടെ പുറത്ത് അവന്‍ ചോദിച്ചു.
"ഒന്നൂല്ല.. ജനശതാബ്ദിയില്‍ ***** ഉണ്ട്. എനിയ്ക്കവളെ കാണണം." കാര്യങ്ങള്‍ എല്ലാം അവനറിയാവുന്നതു കൊണ്ട് ഞാന്‍ സത്യാവസ്ഥ വെളിപ്പെടുത്തി. അതു വേണ്ടായിരുന്നു എന്ന് പിന്നീടെനിക്ക് തോന്നി. 
താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും വല്ല വണ്ടിയും കിട്ടാവുന്ന ഏതെങ്കിലും സ്ഥലത്ത് എത്തണമെങ്കില്‍ മിനിമം ഒരു കിലോമീറ്റര്‍ നടക്കണം എന്നതിനാല്‍ ബൈക്ക് കിട്ടിയില്ലെങ്കില്‍ പാത്തുമ്മയെ കാണുക എന്നത് ഒരു സ്വപ്നമായി അവസാനിയ്ക്കും എന്നുറപ്പായിരുന്നു. അവന്‍ പറഞ്ഞതു പ്രകാരം 20 മിനിട്ടിനുള്ളില്‍ അവന്‍ തിരിച്ചത്തുകയാണെങ്കില്‍ എല്ലം ഓകെ. അല്ലെങ്കില്‍..?
എന്തിനു ഞാന്‍ പാത്തുമ്മയെ കാണണം എന്നോ അല്ലെങ്കില്‍ ആ കൂടിക്കാഴ്ച എങ്ങനെ എന്നെ ബാധിയ്ക്കും എന്നതോ ഒന്നും അപ്പോള്‍ ഞാന്‍ ആലോചിച്ചതേ ഇല്ല. I just wanted to see her. That's all.
നിയമപരമായും, മതപരമായും അവള്‍ മറ്റൊരാളുടെ ഭാര്യ ആയിത്തീര്‍ന്നിരിക്കുന്നു എന്ന യാഥാര്‍ത്യത്തെ എല്ലാ രീതിയിലും പരിഗണിച്ചു കൊണ്ടു തന്നെ ആയിരുന്നു ഞാന്‍ അവളെ കാണാന്‍ ഒരുങ്ങിയിരുന്നത്. I doubt it.
ഞാന്‍ ഒരു സിഗരറ്റും കത്തിച്ച് ബാല്‍ക്കണിയില്‍ പോയിരുന്നു. അവിടെയിരുന്നു നോക്കിയാല്‍ റോഡ് കാണാം. ബൈക്ക് വരുന്നതു കണ്ടാല്‍ ഉടന്‍ തന്നെ താഴെയിറങ്ങി നോര്‍ത്തിലേക്ക് പോകാം എന്ന പ്ലാനില്‍ ഞാന്‍ അവിടെ ഇരുന്നു. എന്തായിരിക്കും അവള്‍ക്ക് എന്നോടു പറയാനുണ്ടാകുക? കഴിഞ്ഞതെല്ലാം മറക്കണം, വേറെ വല്ല പെണ്ണിനേയും ലൈനടിക്കണം, സിഗരറ്റു വലിയ്ക്കരുത് എന്നീ ക്ലീഷേ ഡയലോഗുകള്‍ ആകുമോ? അതോ അവളുടെ ജീവിത പ്രശ്നങ്ങളോ? ചിന്തകള്‍ അങ്ങനെ നീണ്ടു നീണ്ടു പോയി. സമയം 5.25 ഉം കഴിഞ്ഞു. ഞാന്‍ ഫോണെടുത്ത് മിസ്ടര്‍ റൂംമേറ്റിനെ വിളിച്ചു. ഫോണ്‍ 20 ബെല്ലും അടിച്ചു നിന്നു. അവന്‍ വണ്ടി ഓടിക്കുകയായിരിക്കും, ഞാന്‍ ഒപ്ടിമിസ്ടിക് ആയി ചിന്തിച്ചു. പക്ഷെ ആ ഒപ്ടിമിസം വെറുതെ ആയിരുന്നു. ആറു മണിയായിട്ടും അവന്‍ വന്നില്ല. ബൈക്ക് എന്റേതാണെങ്കിലും എന്റെ ഉള്‍വലിഞ്ഞുള്ള ജീവിത ശൈലി കാരണം അതു കൂടുതലായും ഉപയോഗിക്കാറുണ്ടായിരുന്നത് മിസ്ടര്‍റൂംമേറ്റ് ആയിരുന്നു. അപ്പോഴും എപ്പോഴും എന്റെ എന്നെക്കാള്‍ എന്റെ ബൈക്ക്  കൂടുതല്‍ ഉപയോഗിച്ചിരുന്നതും, പെണ്ണുങ്ങളെയും കയറ്റി ആ ബൈക്കില്‍ കറങ്ങിയിരുന്നതും മിസ്റ്റര്‍ റൂംമേറ്റ് ആയിരുന്നു. ആ ഒരു നിമിഷം വരെ അതില്‍ എനിയ്ക്ക് യാതൊരു പരാതിയും ഉണ്ടായിരുന്നതും ഇല്ല. പക്ഷെ അന്ന്, എനിയ്ക്ക് അത്രയും പ്രധാനപ്പെട്ട ഒരു ആവശ്യം ഉണ്ടായിട്ടും അവന്‍ ബൈക്ക് തിരിച്ചെത്തിക്കാത്തതില്‍ എനിയ്ക്ക് വല്ലാത്ത നിരാശ ആന്റ് ദേഷ്യം തോന്നി.ആ അവസരത്തില്‍ അത്രയ്ക്ക് നിരാശപ്പെടേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന തികച്ചും ന്യായമായ ചോദ്യം ഇപ്പോള്‍ എന്റെ മനസ്സില്‍ ഉയര്‍ന്നതില്‍ ഞാനൊരു അദ്ഭുതവും കാണുന്നില്ല. കാരണം, പാത്തുമ്മാനെ അന്ന് ഞാന്‍ കാണുന്നതിനെ ലോജിക്കല്‍ ആയി ഒരിയ്ക്കലും ന്യായീകരിക്കാനാവുന്നതായിരുന്നില്ല. ഒടുവില്‍, ഏറെ നേരത്തിനു ശേഷം മിസ്റ്റര്‍ റൂംമേറ്റ് ബൈക്കുമായി എത്തിയപ്പോഴേയ്ക്കും ജനശതാബ്ദി മിനിമം ചാലക്കുടി എങ്കിലും എത്തിയിട്ടുണ്ടായിരുന്നു. ശബ്ദതാരാവലിയില്‍ പോലും കാണാന്‍ സാധ്യത ഇല്ലാത്ത ചില വാക്കുകളാല്‍ ഞാന്‍ അവനെ വരവേറ്റപ്പോള്‍, അവന്‍ വളരെ കൂളായി വില്‍സ് ക്ലാസിക്ക് മെന്തോള്‍-ന്റെ ഒരു പാക്ക് എനിയ്ക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. "ഞാന്‍ മനപൂര്‍വ്വം ലേറ്റ് ആയതാ..നീ അവളെ കാണാന്‍ പോകെണ്ട എന്നു കരുതി തന്നെ. അവളെ കണ്ടിട്ട് എന്തെടോ ഒരു കാര്യം? പിന്നേം കുറെ ദിവസം ഡെസ്പ് ആയി ഇരിയ്ക്കാനോ? "
അവന്‍ പറഞ്ഞ കാര്യങ്ങളെ ഞാന്‍ പൂര്‍ണ്ണമായി അംഗീകരിച്ചില്ലെങ്കിലും, അവന്‍ തന്ന സിഗരറ്റ് പാക്ക് ഞാന്‍ പൂര്‍ണ്ണ മനസ്സോടെ കൈ നീട്ടി വാങ്ങി."ഒരു മാതിരി മറ്റേടത്തെ പരിപാടി ആയി.ഒരു പക്ഷെ ഓളോട് സംസാരിക്കനുള്ള അവസാന ചാന്‍സ് ആയിരുന്നു". ഞാന്‍ കലിപ്പില്‍ തന്നെ പറഞ്ഞു.
"എടാ, നീ അവളെ ആദ്യമായി ആണോ അവസാനമായി ആണോ കാണുന്നതെന്നല്ല, ആ കൂടിക്കാഴ്ചകൊണ്ട് എന്തു സംഭവിയ്ക്കും എന്നാലോചിച്ചു നോക്ക്.എങ്ങനെ വന്നാലും അതിന്റെ ഔട്ട്കം ഒന്നേ ഉള്ളു.--നീ ഡെസ്പ് അടിച്ചു നടക്കല്‍. ഇനിയും അങ്ങനെ നടക്കുക എന്നു പറഞ്ഞാല്‍ ശരിയ്ക്കും ബോറാണ്. അതു കൊണ്ടാ ഞാന്‍ നീ പോകുന്നതു മുടക്കണം എന്നു കരുതിയേ" മിസ്റ്റര്‍ റൂംമേറ്റ് തന്റെ ഭാഗം ന്യായീകരിച്ചു. 
എനിയ്ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഞാന്‍ ഒരു സിഗരറ്റും കത്തിച്ച് ബാല്‍ക്കണിയില്‍ പോയി ഇരുന്നു. നേരത്തെ എത്തിയ മണ്‍സൂണാണോ അതോ വൈകിയെത്തിയ വേനല്‍ മഴയാണോ എന്നറിയില്ല, അപ്പോഴെയ്ക്കും മഴ തുഠങ്ങിയിരുന്നു.മഴയും ആസ്വദിച്ച് ഞാന്‍ ഷിഫ്റ്റിനു പോകുന്നതു വരെ അവിടെ തന്നെ ഇരുന്നു. പാത്തുമ്മയുമായി പിന്നീട് ഫോണ്‍ വിളികള്‍ ഒന്നും ഉണ്ടായില്ല.എന്തുകൊണ്ട് വന്നില്ല എന്നോ, അല്ലെങ്കില്‍ വരാന്‍ പറ്റില്ല എന്നതോ ഒന്നും അവളെ വിളിച്ചു അറിയിച്ചില്ല.അവളൊട്ടു തിരിച്ചു വിളിച്ചതുമില്ല. ഒരിയ്ക്കലും മനസ്സില്‍ നിന്നും മായിക്കാന്‍ പറ്റില്ല എന്നു അറിയുമായിട്ടും ഞാന്‍ അവളുടെ നമ്പര്‍ എന്റെ ഫോണില്‍ നിന്നും മായ്ച്ചു കളഞ്ഞു.കൂടാതെ ഒരു പ്രിക്കോഷന്‍ എന്ന രീതിയില്‍ അവളുമായി ബന്ധപ്പെട്ട എല്ലാ നമ്പറുകളും ബ്ലാക്ക്ലിസ്റ്റിലേക്ക് ചേര്‍ക്കുകയും ചെയ്തു.ബാല്‍ക്കണിയില്‍ ചിലവഴിച്ച മൂന്നു മണിക്കൂറില്‍ ഭൂരിഭാഗം സമയവും അവളുടെ കല്യാണ ദിവസം ഞാന്‍ എന്തു ചെയ്യും എന്നാലോചിക്കുകയായിരുന്നു. പണ്ടാറമടങ്ങാനായി ശനിയാഴ്ച ഒരു ട്രെയിനിങ്ങ് ക്ലാസ് ഉള്ളതുകൊണ്ട്  ആ വീക്കെന്‍ഡ് എനിയ്ക്കു വീട്ടില്‍ പോകാനും പറ്റില്ലായിരുന്നു.കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കാനെന്നവണ്ണം, ആ വീക്കെന്‍ഡില്‍ എന്റെ സഹമുറിയന്മാര്‍ എല്ലാം വീട്ടില്‍ പോകുന്നുമുണ്ടായിരുന്നു.ചുരുക്കി പറഞ്ഞാല്‍ ഫ്ലാറ്റില്‍ ഞാന്‍ ഒറ്റയ്ക്ക്.FUCKKKKKK....
ഒരു സാധാരണ ദിവസത്തില്‍ കവിഞ്ഞ് ആ ദിവസത്തിനു എന്നെ സംബന്ധിച്ച് എന്തു പ്രസക്തി?ഞാന്‍ ലോജിക്കല്‍ ആയി ചിന്തിയ്ക്കാന്‍ ശ്രമിച്ചു. ലോജിക്കല്‍ ആയി ഉത്തരം നല്‍കുകയാനെങ്കില്‍, ഒരു പ്രസക്തിയും ഇല്ല. പക്ഷെ, നമ്മളുടെ മനസ്സ് എപ്പോഴും ലോജിക്കല്‍ ആയി അല്ലല്ലോ ചിന്തിയ്ക്കുക. ഇമോഷണല്‍ ആയും സെന്റിമെന്റല്‍ ആയും ചിന്തിയ്ക്കാനാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ മനസ്സ് കൂടുതല്‍ താല്പര്യം കാണിയ്ക്കാറുള്ളത്. ആ പതിവ് തെറ്റിയില്ല. ഷെര്‍ലോക്ക്-ന്റെ അഭിപ്രായം അനുസരിച്ച് "Sentiment is a chemical defect found in the losing side" ആ സ്ടേറ്റ്മെന്റ് എന്റെ കാര്യത്തില്‍ 100% ഉം ശരിയാണെന്നെനിയ്ക്ക് തോന്നി.സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെടുക എന്നത് ലൂസിങ്ങ് സൈഡ് എന്നതിനുള്ള പെര്‍ഫക്റ്റ് യോഗ്യതയാണെന്ന കാര്യത്തില്‍ എനിയ്ക്ക് യാതൊരു സംശയവും തോന്നിയില്ല.



"That Day"
അന്നത്തെ ദിവസം മാക്സിമം നേരം ഉറങ്ങുക എന്ന പ്ലാനോടു കൂടി, തലേ ദിവസം കിടന്നപ്പോള്‍ എ.സി ഏറ്റവും കുറഞ്ഞ ടെമ്പറേച്ചര്‍ സെറ്റിങ്ങ് ആയ 16 ഡിഗ്രീ സെല്‍ഷ്യസില്‍ സെറ്റു ചെയ്തു വച്ചിട്ടായിരുന്നു ഞാന്‍ ഉറങ്ങാന്‍ കിടന്നത്.ആ പ്ലാന്‍ ഒരു പരിധി വരെ വിജയിച്ചു എന്നു തന്നെ വേണമെങ്കില്‍ പറയാം. എണീറ്റപ്പോള്‍ നേരം 11.30. ഏണീറ്റ ആ നിമിഷം മുതല്‍ മനസ്സില്‍ ഒരു കനം തോന്നിത്തുടങ്ങിയിരുന്നു. ആ കനം തോന്നലിനു കാരണം എന്തെന്നോ, അല്ലെങ്കില്‍ അതിനു പരിഹാരം എന്തെന്നോ കൃത്യമായി എനിയ്ക്കറിയില്ലായിരുന്നു.ശ്രീനിവാസന്‍ അഴകിയ രാവണനില്‍ പറഞ്ഞ പോലെ " അവിടെ താലികെട്ട് ..ഇവിടെ പാലുകാച്ചല്‍" എന്ന ഒരു പ്രതീതി.മനസ്സ് ആവശ്യമില്ലാതെ, കല്യാണ വീട്ടില്‍ എന്തു നടക്കുകയയിരിക്കും എന്ന് ഒരു സിമുലേഷന്‍ നടത്തുന്നതു പോലെ. It was totally beyond my control. സമയം പോകുന്നതിനനുസരിച്ച് ആ സിമുലേഷന്റെ ഡീറ്റയില്‍ ലെവല്‍ കൂടിക്കൂടി വരുകയും അതോടൊപ്പം തന്നെ എന്റെ അസ്വസ്ഥത കൂടിക്കൂടി വരുകയും ചെയ്തു. കുറെ നേരം ടി വി കണ്ടു നോക്കി, കുറെ നേരം നെറ്റ് ബ്രൗസ് ചെയ്തു നോക്കി, ചാറ്റ് ചെയ്തു, ഫോണ്‍ വിളിച്ചു പക്ഷെ മേല്‍പറഞ്ഞ സിമുലേഷന്‍ മാത്രം ഓഫ് ചെയ്യാനാകുന്നില്ല. വൈകുന്നേരം 4.30 വരെ എങ്ങനെയോ തള്ളി നീക്കി. മനസ്സിലെ സിമുലേഷനില്‍ നിന്നും രക്ഷപ്പെടാനുള്ള അവസാന മാര്‍ഗ്ഗം എന്ന രീതിയില്‍ ഫ്ലാറ്റിന്റെ ജിമ്മില്‍ പോയി. ത്രെഡ്‌മില്ലില്‍ നിര്‍ത്താതെ 40 മിനിട്ട് ഓടി. ഇനിയും ഓടിയാല്‍ വീണു പോകും എന്ന അവസ്ഥയില്‍ ആയപ്പോള്‍ ആയിരുന്നു ഓട്ടം നിര്‍ത്തിയത്.ശ്വാസം എടുക്കാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ ജിമ്മിന്റെ നിലത്തു കിടക്കുമ്പോഴും മനസ്സില്‍ കല്യാണ വേഷത്തില്‍ നില്‍ക്കുന്ന പാത്തുമ്മയെ പറ്റിയായിരുന്നു ചിന്ത. അവള്‍ ഇന്നത്തെ ദിവസം ഒരിയ്ക്കലെങ്കിലും എന്നെ പറ്റി ആലോചിച്ചിട്ടുണ്ടാകുമോ....?
ആ പ്രിസസ് മൊമെന്റില്‍ എന്റെ ഫോണ്‍ ബെല്ലടിയ്ക്കാന്‍ തുടങ്ങി. Mr.S ആയിരുന്നു വിളിച്ചത്. "ഒന്നും വിചാരിച്ച അത്ര എളുപ്പമല്ല ചെങ്ങായി..I have lost controle of my mind "ഹലോ പറയുന്നതിനും മുന്‍പെ ഞാന്‍ പറഞ്ഞു . Mr.S always had the perfect things to say in such situations. അവനോടുള്ള അഞ്ചു നിമിഷത്തെ സംസാരം കൊണ്ട് എനിയ്ക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു സമാധാനം തോന്നി."എടാ എന്റെ മനസ്സിലെ ഈ സിമുലേഷന്‍ ഒന്നു നിര്‍ത്താന്‍ എന്നെക്കൊണ്ടാവുന്നില്ല. കയ്യില്‍ കാശുണ്ടായിരുന്നേല്‍ കള്ളു കുടിച്ച് ബോധം കെട്ടുറങ്ങുകയെങ്കിലും ചെയ്യാമായിരുന്നു..ഓള്‍ടെ ആദ്യരാത്രിന്റെ സിമുലേഷന്‍ ഓടിയ്ക്കാന്‍ മാത്രം എന്റെ ബോധ മനസ്സിനു ശക്തി ഉണ്ടെന്ന് തോന്നുന്നില്ല..$#%@" സംഭാഷണത്തിനിടയില്‍ എപ്പൊഴോ ഞാന്‍ പറഞ്ഞു."കാശില്ലെന്നോ? അതെന്തേ?"Mr.s
ആ മാസം ഞാനല്‍പ്പം ഹെവി പര്‍ച്ചേസുകള്‍ നടത്തിയതിനാല്‍ ആ സമയത്ത് എന്റെ കയ്യില്‍ കഷ്ടിച്ച് മാസം തികയ്ക്കനുള്ള കാശു മാത്രമേ ഉണ്ടായിരുന്നു. ഞാന്‍ Mr.s നോട് കാര്യം പറഞ്ഞു.
"സാധാരന ഗതിയില്‍ എന്റെ പൈസ കൊണ്ട് ഞാനാര്‍ക്കും കള്ളും സിഗരട്ടും വാങ്ങി കൊടുക്കാറില്ല. പക്ഷെ ഇന്നു ഞാനതിനു ഒരു എക്സപ്ഷനു് വരുത്താന്‍ തയാറാണ്. പൈസയുടെ കാര്യത്തില്‍ നീ ബേജാറാകേണ്ട."ആ സംഭാഷണം  തീര്‍ന്നു കഴിഞ്ഞപ്പോഴേയ്ക്കും ഞാന്‍ 1500 രൂപയ്ക്ക് Mr.S നോട് കടപ്പെട്ടിട്ടുണ്ടായിരുന്നു. പൈസയെക്കാളുപരി, വേറെന്തിനൊക്കെയോ ജീവിതകാലം മുഴുവന്‍ ഞാനവനോട് കടപ്പെട്ടുകഴിഞിട്ടുണ്ടായിരുന്നു എന്നതാണ് ശരി.ജിമ്മില്‍ നിന്നും നേരെ പോയത് തൊട്ടടുത്ത ബീവറേജസ് ഔട്ട്ലെറ്റിലേക്കാണ്. ക്യൂ നിന്ന് നാല് ടുബോര്‍ഗും വാങ്ങി പോരുമ്പോള്‍ ഞാന്‍ ഓര്ത്തു- ജീവിതത്തിലെ മറ്റൊരു 'first time'. തിരിച്ചു ഫ്ലാറ്റില്‍ എത്തിയപ്പോള്‍ നേരം 7.30. അവള്‍ പൂര്‍ണ്ണമായും മറ്റൊരാളുടേതാകുന്ന ആ നിമിഷത്തെക്കുറിച്ചാലോചിച്ചിട്ടായിരിക്കണണം, എന്റെ മനസ്സില്‍ വിങ്ങല്‍ കൂടിയ പോലെ തോന്നി. I was helpless about what I was feeling then. ആദ്യ കുപ്പി ടുബോര്‍ഗ് കാലിയാകാന്‍ 10 മിനിട്ട് പോലും വേണ്ടി വന്നില്ല.ലാപ്പ്ടോപ്പില്‍ വച്ച ട്രാന്‍സ് മ്യൂസിക്ക് പെട്ടെന്ന് കിക്കായ ഒരു ഫീലിങ്ങ് നല്‍കി. ജിമ്മില്‍ അദ്വാനത്തിന്റെ ക്ഷീണവും, നാലു കുപ്പി ബിയറിന്റെ ലഹരിയും, എണ്ണമറ്റ സിഗരറ്റുകളുടെ ഉന്മാദവും കൂടിയായപ്പോള്‍ ഉറക്കം പെട്ടെന്നു തന്നെ എന്നെ ആശ്ലേഷിച്ചു. ഉറങ്ങുന്നതിനു മുന്‍പ് അവസാനത്തെ ഓര്‍മ്മ ലാപ്പ്ടോപ്പിൽ നിന്നും ഉയര്‍ന്ന "I always wanted you by side...I felt you were my guide
The one who showed me what's right.....I used to think that you were my light.....And trusted in your smile....But now you have decide   ...runaway,runaway ....."

ഒരു പ്രണയത്തിന്റെ 'ബോധം കെട്ട' അന്ത്യം 

അടിക്കുറിപ്പ്:
പുകവലിയും മദ്യപാനവും അഭിമാനിക്കാവുന്ന രണ്ട് ശീലങ്ങള്‍ ആണെന്ന അഭിപ്രായം ഞാന്‍ ഒരിയ്ക്കലും വച്ചു പുലര്‍ത്തുന്നില്ല. അവയെ പറ്റിയുള്ള ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍, ഞാന്‍ എത്രത്തോളം അവയില്‍ ആശ്രിതനായിരുന്നു എന്നതിന്റെ ഒരു സൂചന മാത്രം. ഒരിയ്ക്കല്‍ വീണു കഴിഞ്ഞാല്‍ പിന്നെ തിരിച്ചു കയറാന്‍ നന്നേ ബുദ്ധിമുട്ടുള്ള രണ്ടു കുഴികളാണ് മദ്യപാനവും പുകവലിയും എന്നാണ് എന്റെ അനുഭവ സാക്ഷ്യം. കൂടുതല്‍ ആഴം ഏതിനെന്ന് ചോദിച്ചാല്‍, പുകവലിയുടെ കുഴിയ്ക്കാണെന്നാണ് എന്റെ ഉത്തരം. കാരണം ഇന്നും പലപ്പോഴും പുകവലിയ്ക്കാനുള്ള ത്വരയെ എനിയ്ക്ക് നിയന്ത്രിക്കാനാകാറില്ല.

Comments

  1. "I always wanted you by side...I felt you were my guide
    The one who showed me what's right.....I used to think that you were my light.....And trusted in your smile....But now you have decide ...runaway,runaway ....."

    ReplyDelete
  2. I have no clue who you are. But your blog will be with me for a long time.

    ReplyDelete
  3. ഈ ബ്ലോഗ്‌ എനിക്ക് പരിചയ പെടുത്തിയ ആൾ ഇപ്പൊ എന്റെ കൂടില്ല എങ്കിലും ആ ആളെ കുറിച്ച് ഓർക്കുമ്പോൾ ..ഞാൻ ഇവിടെ ഉണ്ട് ..ഞാൻ എന്റെ ദിവസങ്ങളുടെ കൂടുതൽ ഭാഗവും ഇവിടെ ആണ് ..I can feel this pain

    ReplyDelete
  4. ചുറ്റിനും ആൾക്കാർ ആരവങ്ങൾ ...പക്ഷെ ..ഞാൻ തനിച്ചാണ് ..പ്രണയത്തിനു വിളികളും സ്നേഹോപഹരങ്ങളും പ്രണയമാണെന്ന പറച്ചിലും ആവശ്യം എന്നറിയഞ്ഞത് കൊണ്ട് ..ഞാൻ ഒറ്റപെട്ടു ...നിന്നെ പോലെ ...ഒറ്റപെട്ടു....ഹൃദയത്തിൽ നീയുണ്ട് എന്നവനോട് പറയാൻ തോന്നിയില്ല ...അവൻ ജീവിക്കട്ടെ ല്ലേ ...?

    ReplyDelete
  5. പ്രണയനൈരാശ്യത്തിന്റെ വേദന മറന്നു, ബാക്കി കാര്യങ്ങളില്‍ മുഴുകുന്നതിന്റെ ലക്ഷണം കാണാനുണ്ട്... അതു എന്നും എല്ലാരുടേയും ജീവിതത്തില്‍ അങ്ങനെ തന്നെയാണ്..എന്നാലും എഴുത്ത് വളരെ മനോഹരം ആണ്, അതു കൊണ്ട് പറയട്ടെ എന്തെങ്കിലും നന്നെന്നു തോന്നുന്നതിനെ കുറിച്ചെഴുതു...അല്ലെങ്കില്‍ ഇതിന്റെ ബാക്കി തുടരു..കുറെ വായനക്കാരും ഉണ്ടെല്ലോ...all the best for future ...keep going..

    ReplyDelete
  6. ഏകദേശം ഒരു വര്‍ഷത്തോളമായി ഞാന്‍ ഈ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയിട്ട്. അപ്രതീക്ഷിതമായി ഒരു പ്രശംസ കിട്ടിയപ്പോള്‍ വല്ലാത്ത ഒരു സുഖം. Thanks. You've made my day.

    ReplyDelete
    Replies
    1. എന്റെ ഉറക്കം കളഞ്ഞപ്പോൾ സമാധാനമായല്ലോ.

      Delete
  7. ഇന്നു ഈ പാതിരാത്രിക്കാണു ഞാൻ ഇതു വായിച്ചു തുടങ്ങിയതും,തീർത്തതും.
    ഇന്നിനി എനിക്ക്‌ ഉറക്കമില്ല.
    ഇനി കുറേ ദിവസത്തേക്ക്‌ ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നുമില്ല.
    ഒരു സിനിമ കണ്ട ഫീൽ.
    ഒരിക്കലും അവസാനിക്കല്ലേ എന്നു വരേ ആഗ്രഹിച്ചു പോയി.
    2010 ഡിസംബർ 24 നു അവസാനിപ്പിച്ച മദ്യപാനവും,പുകവലിയും തിരിച്ചു വരുമോന്നാ സംശയം.
    കാരണം നിങ്ങൾ എഴുതിയതിന്റെ പകുതിയിൽ ആണു ഞാൻ ഇപ്പോൾ നിൽക്കുന്നത്‌.എത്തുന്നിടം വരെ പോകട്ടെ എന്നുള്ള ചിന്താഗതിയിൽ ആയിരുന്നു ഈ നിമിഷം വരെ.
    ഒരു മാസം ഏറ്റവും കുറഞ്ഞത്‌ 10 ദിവസമെങ്കിലും പിണങ്ങിയിരിക്കാറുള്ള ഞങ്ങളുടെ പ്രണയത്തിന്റെ ഓട്ടം മധ്യഭാഗത്തെത്തിയതേ ഉള്ളൂ.
    ഇതിന്റെ ലിങ്ക്‌ ഞാൻ എന്റെ പാത്തുമ്മക്കു നൽകുന്നു.
    ഓരെ സമയം നിങ്ങളോട്‌ നന്ദിയും അതേ സമയം അരിശവും തോന്നുന്നു.( നല്ലൊരു വായനാനുഭവം തന്നതിനും,സ്വച്ഛമായി ഒഴുകിക്കൊണ്ടിരുന്ന എന്റെ പ്രണയമനസിനു വെപ്രാളം തന്നതിനും)

    ReplyDelete
  8. അവസാന പോസ്റ്റ് വന്നിട്ട് രണ്ട് വർഷമാകാറാകുന്നു.. ഇവിടേയ്ക്ക് ആളെ പിന്നെ കണ്ടില്ല... ഇതിനെ പൂർണ്ണമായും ഉപേക്ഷിച്ചോ?

    ReplyDelete
  9. പ്രിയപ്പെട്ട എഴുത്തുകാരാ.!!!



    താങ്കൾ എവിടേയാണു???

    ReplyDelete
  10. ഇന്ന് രാത്രിയാണു വായിച്ചു തുടങ്ങിയത്. ഇപ്പോൾ സമയം രണ്ടര. ഇനിയും ഉറങ്ങാനാവുമെന്ന പ്രതീക്ഷയില്ല. അനുഭവിച്ചു തീർത്തു. പല സന്ദർഭങ്ങളിലും എന്റെ പ്രണയം ഓർമ വന്നു. അത് നഷ്ടപ്പെടുത്താതെ സൂക്ഷിക്കേണ്ടതിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടി ആയി ഇത്

    ReplyDelete
  11. സുധി ഷെയർ ചെയ്ത ലിങ്കിലൂടെ ഇവിടെ എത്തി . ഈ വാക്കുകളിലെ വേദന ഞാൻ തിരിച്ചറിയുന്നു .

    ReplyDelete
  12. സുധി ഷെയർ ചെയ്ത ലിങ്കിലൂടെ ഇവിടെ എത്തി.......ചില ഓർമ്മകൾക്ക് മരണം വേണം. എല്ലാ കൂടിച്ചേരലും ഒരിക്കൽ പിരിയാൻ ഉള്ളതാണല്ലോ

    ReplyDelete
  13. എവിടെയാണെവിടെയാണ്????

    ReplyDelete
  14. നഷ്ടപെട്ട ജീവിതത്തെ എപ്പോഴോ ഒന്നു തിരിച്ചു പിടിയ്ക്കണം എന്നു തോന്നി..
    ജീവതത്തെ കൈപ്പിടിയിൽ ആക്കിയപ്പോൾ അതിനെ ഒന്നു മെച്ചപ്പെടുത്തണം എന്നു തോന്നി....
    ജീവിംതം മെച്ചപ്പെട്ടപ്പോൾ ലോകം കാണണം എന്നു തോന്നി....
    യാത്ര പുറപ്പെട്ടപ്പോൾ താങ്ങും തണലുമായി കൂടെ നിന്നവളെ കൂടെ കൂട്ടി...
    യാത്രകൾ തുടരുന്നു..ഓർമ്മകളെ വഴിയിൽ ഉപേക്ഷിച്ച്.

    ReplyDelete

Post a Comment

Popular posts from this blog

പിണക്കവും ഇണക്കവും ചില റിങ്ങ്ടോണുകളും

After effects of '96- The movie