പുനസമാഗമത്തിന്റെ മാധുര്യം


 ശ്രദ്ധിയ്ക്കുക:ഇതു നേരത്തെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്‍. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എത്ര നേരത്തെയ്ക്കാണ് ഉറങ്ങിയതെന്ന് എനിയ്ക്കറിയില്ല. കാൽ മുട്ടിലെ അസഹനീയമായ വേദനയാണ് എന്നെ ഉറക്കത്തിൽ നിന്നുണര്‍ത്തിയത്. ഒരു സ്വാഭാവിക പ്രതികരണം എന്ന രീതിയിൽ ഞാന്‍ തലയണയ്ക്കടിയിൽ എന്റെ ഫോണിനു വേണ്ടി പരതി നോക്കി. തലേ ദിവസം ഫോണിനെ കാറിൽ ഉപേക്ഷിച്ച കാര്യം എന്റെ മനസ്സിൽ എങ്ങും തന്നെ ഇല്ലായിരുന്നു. എണീക്കാനുള്ള എല്ലാ ശ്രമങ്ങളേയും കാലിന്റെ വേദന നിഷ്ഫലമാക്കി. ഇരുട്ട്, വേദന. അതു രണ്ടുമായിരുന്നു എനിയ്ക്ക് അപ്പോൾ നേരിട്ടനുഭവപ്പെടുന്ന രണ്ട് കാര്യങ്ങള്‍.ഒരു നിമിഷത്തേയ്ക്ക്  ഏതോ ദുസ്വപ്നം കാണുകയാണെന്ന് വരെ ഞാന്‍ വിചാരിച്ചു. സാവധാനത്തിൽ കാര്യങ്ങൾ ഓരോന്നായി തെളിഞ്ഞു വന്നു. ആക്സിഡന്റ്, കാലിന്റെ വേദന, പാത്തുമ്മ.... പാത്തുമ്മയും അവളെക്കുറിച്ചുള്ള ചിന്തകളും മനസ്സിൽ ആധിപത്യം സ്ഥാപിയ്ക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. അവളെക്കുറിച്ച് ചിന്തിക്കരുതെന്ന് എത്ര ആഗ്രഹിച്ചിട്ടും സാധിക്കുന്നില്ല. എന്തു ചെയ്യേണ്ട എന്നു പറയുന്നോ അതു ചെയ്യണം എന്നു വാശി പിടിയ്ക്കുന്ന എന്റെ മനസ്സിന്റെ  റിബൽ നേച്ചർ എനിയ്ക്ക് തന്നെ വിനയായി. മറ്റെന്തിനെക്കുറിച്ച് ആലോചിച്ചാലും, ആ ചിന്തകൾ എല്ലാം പാത്തുമ്മയെ പറ്റിയുള്ള ചിന്തകളിലേക്ക് കണ്‍വേര്‍ജ് ചെയ്യുന്നത് തടയാന്‍ എനിയ്ക്കാവുന്നുണ്ടായിരുന്നില്ല. കാലിന്റെ വേദനയെ പാത്തുമ്മയെക്കുറിച്ചുള്ള ചിന്തകൾ ഡിസ്ട്രാക്റ്റ് ചെയ്ത പോലെ, പാത്തുമ്മയെക്കുറിച്ചുള്ള ചിന്തകളെ മറ്റെന്തിനേയെങ്കിലും ഉപയോഗിച്ച് ഡിസ്ട്രാക്റ്റ് ചെയ്യേണ്ടതുണ്ടായിരുന്നു. ഞാന്‍ ബെഡ്ലാമ്പ് കം ക്ലോക്കില്‍ സമയം നോക്കി. മൂന്നേ മുക്കാല്‍. നേരം വെളുക്കാന്‍ ഇനിയും മൂന്ന്-നാല് മണിക്കൂര്‍. അത്രയും നേരം ഇരുട്ടിൽ നഷ്ടപ്പെട്ട പ്രണയത്തെയും, പ്രണയിനിയെയും ആലോചിച്ച് എന്നെ തന്നെ ടോര്‍ച്ചർ ചെയ്യാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു.

എണീറ്റു നടക്കാനുള്ള എന്റെ ബുദ്ധിമുട്ട് പരിഗണിച്ച്, രാത്രിയിൽ എനിയ്ക്കാവശ്യം വന്നേക്കാവുന്ന സാധന സാമിഗ്രികള്‍ ഒക്കെ കട്ടിലിനടുത്തായി ഒരു മേശയിൽ കൊണ്ടു വച്ചിരുന്നു. ആ കൂട്ടത്തിൽ ലാപ്പ് ടോപ്പും, എക്സ്ടന്‍ഷന്‍ കോഡും, മോഡവുമെല്ലാം ഉള്‍പ്പെടുത്തിയതിന് എന്റെ ഏട്ടനോട് ഒരായിരം തവണ നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ ലാപ്പ് ടോപ്പ് എടുത്ത് ഓൺ ചെയ്തു. അതിരാവിലെ ആയതു കൊണ്ടും, പുതുവര്‍ഷ പുലരി ആയതു കൊണ്ടും ചാറ്റ് ചെയ്യാന്‍ ആരും ഉണ്ടാകില്ല എന്ന മുന്‍വിധിയോടെയായിരുന്നു ഞാന്‍ Gmail തുറന്നത്. ആ മുന്‍വിധി തികച്ചും തെറ്റായിരുന്നു. Gmail-ൽ ലോഗിൻ ചെയ്തതും, "Hi, How are you feeling?" എന്ന പല്ലവിയിൽ സ്ക്രീന്‍ നിറയെ ചാറ്റ് വിന്‍ഡോകള്‍ പ്രത്യക്ഷപ്പെട്ടു .പണ്ടൊരിക്കൽ നീന്തല്‍ പഠിക്കുന്നതിനിടെ ഞാന്‍ എന്റെ കൂടെയുള്ള ആരും അത്ര ശ്രദ്ധിക്കാതെ നില്‍ക്കുന്ന സമയത്ത് വെള്ളത്തില്‍ മുങ്ങി പോയി. വായില്‍ വെള്ളം കയറുന്നു,കണ്‍മുന്നിലെ കാഴ്ചകൾ മാഞ്ഞു പോകുന്നു ശ്വാസം കിട്ടാതെ മുങ്ങിത്താഴുകയായിരുന്ന എന്നെ ഒടുവിൽ ഒരു കസിന്‍ വെള്ളത്തില്‍ നിന്നും വലിച്ചു കയറ്റിയപ്പോൾ തോന്നിയ അതേ ആശ്വാസം, ആ ചാറ്റ് വിന്‍ഡോകൾ കണ്ടപ്പോൾ എനിക്കു തോന്നി. അന്നു വെള്ളത്തിൽ നിന്നും വലിച്ചു  കരയിൽ കിടത്തിയപ്പോൾ ആഞ്ഞു ശ്വാസം വലിച്ച അതേ വേഗതയോടെ ഞാന്‍ എല്ലാവര്‍ക്കും ചാറ്റ് വിന്‍ഡോകളിൽ മറുപടി അയച്ചു. ആക്സിഡന്റ് വിശേഷങ്ങളും, പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ആഘോഷങ്ങളുടെ വിശേഷങ്ങളും ഒക്കെ ആയി അങ്ങനെ അര മണിക്കൂര്‍കൂടി നീങ്ങിക്കിട്ടി. അത്രയും നേരമായിട്ടും ഉറങ്ങാത്തവർ ആയിരുന്നു അതിലധികം പേരും. അതുകൊണ്ട് തന്നെ ഓരോരുത്തരായി ഗുഡ് ബൈ പറഞ്ഞു ചാറ്റിൽ നിന്നും സൈന്‍ ഔട്ട് ചെയ്തു. അവസാനം ശ്രുതി എന്ന എന്റെ ഓണ്‍ലൈന്‍ സുഹൃത്ത് മാത്രം ബാക്കിയായി. ഓണ്‍ലൈന്‍ സുഹൃത്ത് എന്നതിന് കുറച്ചു വ്യക്തത നല്‍കാം. ബ്ലോഗിങ്ങ് എന്ന കലാപരിപാടി ഞാന്‍ എന്റെ യഥാര്‍ത്ഥ Gmail അക്കൌണ്ടു് ഉണ്ടാക്കിയ കാലം തൊട്ടു തന്നെ തുടങ്ങിയിരുന്നു. ഇതു പോലെ "അതും ഇതും" എഴുതി വെയ്ക്കാന്‍ തുടങ്ങിയ ഒരു ബ്ലോഗ്. ആ ബ്ലോഗിലെ കമന്റുകളിലൂടെയാണ് ശ്രുതിയുമായുള്ള സൗഹൃദം മൊട്ടിടുന്നത്. എന്നെക്കാളും ആറു വയസ്സു മൂത്ത ശ്രുതി, ആദ്യമൊക്കെ ബ്ലോഗ് സംബന്ധിയായ കാര്യങ്ങളിൽ എന്റെ ഒരു അഭ്യുദ്ദയകാംഷി ആയിരുന്നു. ക്രമേണ അതു നല്ല ഒരു സൗഹൃദമായി വളർന്നു. അന്നൊക്കെ ഞാന്‍ ദിവസേന ചാറ്റു ചെയ്യുന്ന ആളുകളിൽ ഒരാൾ ശ്രുതി ചേച്ചി ആയിരുന്നു. ആ ഒരു കാരണത്താൽ തന്നെ എന്റെയും പാത്തുമ്മയുടെയും ലൗ സ്റ്റോറിയെ പറ്റിയും ചേച്ചിയ്ക്ക് നന്നായി അറിയാമായിരുന്നു. ഞാന്‍ ചേച്ചിയോട് റെയിൽ വേ സ്ടേഷനിൽ സംഭവിച്ച കാര്യങ്ങളും, ആക്സിഡന്റും അതിന്റെ പരിണത ഫലങ്ങളും എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. ചേച്ചി എല്ലാം വളരെ ക്ഷമയോടെ കേട്ടു. അതിനു ശേഷം എന്നോട് ചോദിച്ചു.
"നിനക്ക് ഇങ്ങനെ ആക്സിഡന്റ് പറ്റിയിട്ടില്ലായിരുന്നുവെങ്കില്‍, അവള്‍ക്കു വന്ന പ്രൊപോസലുമായിട്ട് അവളുടെ ഫാമിലി മുന്നോട്ടു പോകുകയായിരുന്നുവെങ്കില്‍, നീ എന്തു ചെയ്യുമായിരുന്നു ??"
"There are too many 'if's in your question that I find it hard to answer" അതായിരുന്നു എന്റെ മറുപടി.
"അതു കൃത്യമായ ഒരു മറുപടി അല്ല. ഒരു വിധത്തിലുള്ള ഒരു ഒഴിഞ്ഞു മാറൽ ആണ്. എങ്ങനെ ആയിരുന്നു നീ ഈ ഒരു വെല്ലുവിളിയെ നേരിടാന്‍ ഉദ്ദേശിച്ചിരുന്നത് ? " ചേച്ചി വീണ്ടും ചോദിച്ചു.
എന്തു ചെയ്യണം എന്ന് എനിയ്ക്ക് യാതൊരു കണക്കുകൂട്ടലും ഇല്ലായിരുന്നു. കല്യാണ പ്രൊപോസൽ ഭീഷണികളെ നേരിടാനുള്ള എന്റെ എല്ലാ സൊലൂഷനുകളും പാത്തുമ്മയെ മാത്രം ആശ്രയിച്ചുള്ളതായിരുന്നു. അവൾ ഉടനെ കല്യാണം വേണ്ട എന്ന നിലപാടിൽ ഉറച്ചു നിന്നാൽ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കോഴ്സ് തീരുന്നതു വരെ "ലൈഫ്" കിട്ടും. ഇനി അതു വരെ എത്തിയാലോ? അത് അപ്പോൾ നോക്കാം. അതായിരുന്നു എനിയ്ക്ക് ആകെ ഉണ്ടായിരുന്ന പ്ലാൻ. ഞാന്‍ ചേചിയോട് ഈ കാര്യം പറഞ്ഞു.

അതിനു മറുപടിയായി ചേച്ചി ഒരു വല്യ essay തന്നെ അയച്ചു തന്നു.

" ഒരു പെണ്ണിന്റെ വോയിസിന് ഒരു ഓര്‍ത്തഡോക്സ് മുസ്ലീം കുടുംബത്തിൽ എത്രത്തോളം പ്രാധാന്യമുണ്ട് എന്നത് നിനക്കറിയൂലെ? അവളുടെ എതിര്‍പ്പുകള്‍ക്കും അത്രയെ വില ഉണ്ടാകുകയുള്ളു. പിന്നെ മലബാറിലെ പെണ്‍കുട്ടികളുടെ ശരാശരി കല്യാണപ്രായം വച്ചു നോക്കുകയാണെങ്കിൽ അവളുടെ കല്യാണം ഇനിയും വൈകിക്കാന്‍ അവളുടെ പേരന്റ്സിനു യാതൊരു താല്‍പര്യവും ഉണ്ടാകില്ല. അതിനി പഠിത്തത്തിന്റെ പേരിലല്ല, മറ്റെന്തിന്റെ പേരിലായാലും. നീ ഒന്നാലോചിച്ചു നോക്ക് "

ഇതു ആശ്വസിപ്പിക്കലാണോ അതോ കുറ്റപ്പെടുത്തല്ലാണോ എന്ന സംശയത്തോടെ ഞാൻ ചോദിച്ചു.
" What are you trying to imply?"

"I'm trying to imply that there is no point in avoiding her. None of this was her fault. അവളും നിന്നെ പോലെ തന്നെ സങ്കടപ്പെട്ടിരിക്കുകയായിരിക്കും. നീ പറഞ്ഞ പോലെ ആണെങ്കില്‍, ഒരു ഫീമെയിൽ പെര്‍സ്പെക്ടിവില്‍, റെയിൽ വേ സ്റ്റേഷനിലെ നിന്റെ പെരുമാറ്റം തികച്ചും നിരുത്തരവാദിത്തപരം ആണ്." ശ്രുതി പറഞ്ഞു നിര്‍ത്തി.

"എന്നാലും ചേച്ചി, ഞാന്‍ ആക്സിഡന്റായി ഹോസ്പിറ്റലിൽ കിടക്കുകയാണെന്ന് മെസേജ് അയച്ചിട്ട് അവൾ ഒന്നു വിളിച്ചതു പോലുമില്ല." ഞാന്‍ വീണ്ടും പാത്തുമ്മയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചു.

"വിളിച്ചതു പോലുമില്ല എന്നു പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. കാരണം എത്രയോ നേരമായി നിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. നീ ഫോണിനെ താല്‍ക്കാലികമായി ഉപേക്ഷിച്ചിരിക്കുകയാണ്, just because you are not in a mood to attend the calls. അവളും ഇതു പോലെ "താൽക്കാലികമായി" ഫോണിനെ ഉപേക്ഷിച്ച് സമയത്താണ് നീ മെസേജ് അയച്ചതെങ്കിലോ?"

ശ്രുതി പറയുന്നതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നിത്തുടങ്ങി.
എന്റെ ഭാഗത്തു നിന്നും മറുപടി ഒന്നും കിട്ടാത്തതിനാൽ അല്പ നേരം കാത്തു നിന്നതിനു ശേഷം ശ്രുതി വീണ്ടും പറഞ്ഞു
" ആ പ്രൊപ്പോസൽ അവളുടെ വീട്ടുകാർ മുന്നോട്ടു കൊണ്ടു പോകുകയാണെങ്കില്‍, നിങ്ങൾ തമ്മിൽ നല്ല രീതിയിൽ പിരിയുക എന്നതല്ലാതെ വേറെ പ്രായോഗികമായ യാതൊരു പരിഹാരവും ഞാന്‍ നോക്കിയിട്ട് കാണുന്നില്ല. അപ്പോൾ ഇതു നല്ല രീതിയിൽ അവസാനിപ്പിക്കാന്‍ നോക്കുക. നിങ്ങൾ രണ്ടു പേരും നിസ്സഹായരാണ്."

നല്ല രീതിയിൽ അവസാനിപ്പിക്കുക....അവസാനിപ്പിക്കാന്‍ വേണ്ടി ആയിരുന്നോ ഇതു തുടങ്ങിയത്. അല്ല. ഒരിക്കലും അല്ല. വേറെന്തെങ്കിലും ഓപ്ഷന്‍ ഉണ്ടോ? അനേകം ഓപ്ഷനുകൾ ഉണ്ട് പക്ഷെ ഒന്നൊഴിച്ച് മറ്റെല്ലാം പ്രായോഗികതയുടെ ബൗണ്ടറിക്കപ്പുറത്തുള്ളവയാണ്.  എന്തു ചെയ്യണം എന്നെനിക്ക് യാതൊരു ക്ലൂവും ഉണ്ടായിരുന്നില്ല.

ശ്രുതിയുമായിട്ടുള്ള ചാറ്റ് രാവിലെ ഏഴര മണി വരെ നീണ്ടു. അത്രയും നേരം കാലിന്റെ വേദന എന്നെ വല്ലാതെ bother ചെയ്തതായി തോന്നിയില്ല. അതു വരെ ഏകപക്ഷീയമായി എന്റെ പ്രശ്നങ്ങളെ പറ്റി മാത്രം ചിന്തിച്ചിരുന്ന ഞാൻ, കാര്യങ്ങളെ പാത്തുമ്മയുടെ ആങ്കിളിൽ നിന്നും കാണാൻ ശ്രമിക്കാൻ തുടങ്ങി എന്ന ഒരു മാറ്റത്തിനും ആ ചാറ്റ് ഒരു കാരണമായി.  ജീവിതത്തിൽ മുതിർന്ന, നല്ല സുഹൃത്തുകൾ ഉണ്ടാകുന്നതിന്റെ ഒരു ഗുണം, സന്ദർഭമറിഞ്ഞ് അവർ തരുന്ന ഉപദേശങ്ങളാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ പുരോഗമിച്ചെങ്കിലും, അപ്പോഴും എനിയ്ക്ക് പാത്തുമ്മയെ വിളിക്കാൻ ഒരു മടി തോന്നുന്നുണ്ടായിരുന്നു.

നേരം വെളുത്തതോടെ ഞാൻ കിടപ്പിലായെന്നറിഞ്ഞ അയൽവാസികൾ പലരും എന്നെ കാണാൻ വന്നു. തലേദിവസം, കാറിൽ നിന്നും ഇറങ്ങി വളരെ കഷ്ടപ്പെട്ട് വീട്ടിലേക്ക് കയറുന്നത് പലരുടെയും ശ്രദ്ധയിൽ പെട്ടിരുന്നതു കൊണ്ട്, എനിക്ക് ആക്സിഡന്റ് പറ്റി എന്ന വിവരം എന്റെ വീടിന്റെ ചുറ്റുവട്ടത്തിൽ ഉള്ള ഒരു വിധം എല്ലാ ആളുകളും അറിഞ്ഞിരുന്നു. കാണാൻ വന്ന എല്ലാവരോടും ഞാൻ വീണ കഥ ആവർത്തിച്ചു. അമ്മയാണെങ്കിൽ "നാശം പിടിച്ച ബൈക്ക്", "സമയം ശരിയല്ല" എന്നീ തീമിലുള്ള പ്രഭാഷണങ്ങൾ അവരോടെല്ലാം ആവർത്തിച്ചു. ഞാൻ പലവട്ടം കണ്ണുരുട്ടി കാണിച്ചെങ്കിലും അമ്മ മേൽപറഞ്ഞ പ്രഭാഷണങ്ങൾ ഒരിക്കൽ പോലും നിർത്തിയില്ല.

അസുഖമായിക്കിടക്കുന്ന ആരെയെങ്കിലും ഒക്കെ കാണാൻ പോകുക എന്നത് കേവലം ഒരു ഔപചാരിക ചടങ്ങ് മാത്രമാണെന്നായിരുന്നു എന്റെ കാഴ്ചപ്പാട്. ആ കാഴ്ചപ്പാട് തെറ്റായിരുന്നു എന്ന് അന്നത്തോടെ എനിക്ക് മനസ്സിലായി. It is a nice feeling to know that people do care about you. ഉച്ച വരെ ആരെങ്കിലും ഒക്കെ ആയിട്ട് എപ്പോഴും എന്റെ അടുത്തുണ്ടായിരുന്നു. Friends, relatives, neighbors അങ്ങനെ പലരും. അധിക സമയവും ഞാൻ ആരോടെങ്കിലുമൊക്കെ സംസാരിക്കുകയായിരുന്നു. അതു കൊണ്ട് തന്നെ, പാത്തുമ്മയെക്കുറിച്ചുള്ള ചിന്തകൾ എന്നെ അധികമൊന്നും ഇടങ്ങേറാക്കിയിരുന്നില്ല. കാലിന്റെ വേദനയുടെ കാര്യത്തിൽ കാര്യമായ മാറ്റം ഒന്നും ഇല്ലയെങ്കിൽ തന്നെയും, ആകെ മൊത്തം ടോട്ടൽ എനിക്കൊരു ആശ്വാസം തോന്നുന്നുണ്ടായിരുന്നു. ഒരു പക്ഷെ സന്ദർശകരിൽ നിന്നും കിട്ടിയ ഒരു പോസിറ്റിവ് എനർജിയാകാം അതിനുള്ള കാരണം.

വൈകുന്നേരത്തോടെ ഹോസ്റ്റലിൽ ഉള്ള എല്ലാ ഫ്രണ്ട്സും എന്റെ വീട്ടിലേക്ക് വന്നു. “നാശം പിടിച്ച” ബൈക്ക് തിരികെ എന്റെ വീട്ടിൽ കൊണ്ടുവന്നു വെക്കുക, അവശ നിലയിൽ കിടക്കുന്ന എന്നെ സന്ദർശിക്കുക എന്നീ അജണ്ടകളോടെയായിരുന്നു അവർ വന്നത്. പിറ്റേ ദിവസം ഉച്ചവരെ ക്ലാസ് ഇല്ലാത്തതിനാൽ, അന്ന് രാത്രി എന്റെ വീട്ടിൽ നിൽക്കാം എന്ന പ്ലാനിൽ ആയിരുന്നു അവർ വന്നത്. വളരെ രസകരമായ ഒരു രാത്രി ആയിരുന്നു അത്. സിനിമ, പാട്ട്, കോളെജിലെ ഗോസിപ്പുകൾ. ടെറസ്സിന്റെ മുകളിൽ കയറിയിരുന്നുള്ള ‘പുകയ്ക്കൽ’ അങ്ങനെ പല കലാപരിപാടികൾ. പാത്തുമ്മയെ പറ്റിയുള്ള ചിന്തകൾ എന്റെ മനസ്സിൽ നിന്നും അകറ്റി നിർത്തുന്നതിൽ അവർ പ്രത്യേകം ശ്രദ്ധിച്ചതു പോലെ തോന്നി. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും അത്രയും അഥിതികൾ എന്റെ വീട്ടിൽ ഒരുമിച്ച് വരുന്നത്. എന്നിരുന്നാലും, എന്റെ അമ്മ അവരെ പത്തിരിയും ഇറച്ചിക്കറിയും ഉണ്ടാക്കി സൽക്കരിച്ചു.
ഇതിനിടയിൽ പലപ്പോഴായി, എന്റെ ഫോൺ എവിടെ എന്ന ചോദ്യം പലരിൽ നിന്നും എനിക്ക് നേരിടേണ്ടി വന്നു. അതിനൊരറുതി വരുത്തുന്നതിനു വേണ്ടി ഞാൻ ഏട്ടനോട് എന്റെ ഫോൺ എടുത്തു തരാൻ ആവശ്യപ്പെട്ടു. പാത്തുമ്മ വേറെ ഒരു നമ്പറിൽ നിന്നും വിളിച്ചിരുന്നുവെന്നും, വിവരങ്ങളെല്ലാം അന്വേഷിച്ചിരുന്നുവെന്നും ഏട്ടൻ അപ്പോഴാണ് എന്നെ അറിയിച്ചത്. അതു കേട്ടപ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഫോൺ എടുത്ത് നോക്കിയപ്പോൾ അത് ചാർജ് തീർന്ന് ഓഫ് ആയിട്ടുണ്ടായിരുന്നു. ഓൺ ചെയ്തു നോക്കിയപ്പോൾ 410 മിസ്സ്ഡ് കോളുകൾ. അതിൽ ഭൂരിഭാഗവും പാത്തുമ്മയിൽ നിന്നായിരുന്നു എന്നതെന്നെ ഒട്ടും അമ്പരപ്പിച്ചില്ല. മിസ്സ്ഡ് കോളുകളെ കൂടാതെ കുറെ മെസേജുകളും അവളുടേതായി ഉണ്ടായിരുന്നു. അതിലൊന്ന് ഇപ്രകാരമായിരുന്നു.
“ I’m sorry..didn’t notice u’r msg/missed call as I kept away ma phone for smtime. My mind was messed up then”
രാവിലെ ശ്രുതി പറഞ്ഞ കാര്യങ്ങളെ ശരി വെക്കുന്നതായിരുന്നു ആ മെസേജ്. ആ മെസേജിനെ കൂടാതെ വിളിക്കാത്തതിനു ക്ഷമാപണം നടത്തി വേറെയും കുറെ മെസേജുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇതൊക്കെ കണ്ടിട്ടും എനിയ്ക്ക് പാത്തുമ്മയെ വിളിക്കാൻ എന്തോ ഒരു മടി തോന്നി. അവളിൽ നിന്നും കൂടുതൽ അശുഭ വാർത്തകൾ കേൾക്കുമോ എന്ന പേടി എനിയ്ക്ക് നല്ല പോലെ ഉണ്ടായിരുന്നു. അതു കൊണ്ട്, മെസേജുകൾ എല്ലാം വായിച്ചതിനു ശേഷം ഞാൻ ഫോൺ ഓഫ് ലൈൻ മോഡിൽ ആക്കി. തലേ ദിവസം ഉറക്കം തീരെ ശരിയാകാത്തതിനാലാകാണം, ഞാൻ അന്ന് രാത്രി നന്നായി ഉറങ്ങി.
അടുത്ത ദിവസം താരതമ്യേന മെച്ചപ്പെട്ടതായിരുന്നു. നന്നായി ഉറങ്ങിയതു കൊണ്ട് ഞാൻ കുറെ കൂടി റിലാക്സ്ഡ് ആയിരുന്നു. പിന്നെ ഫ്രണ്ട്സ് കൂടെ ഉള്ളതിന്റെ ഒരു സ്വാഭാവിക ഉൽസാഹവും.ഉച്ചയായപ്പോഴേയ്ക്ക് ഫ്രണ്ട്സ് എല്ലാം ഹോസ്റ്റലിലേക്ക് തിരിച്ചു പോയി. വീണ്ടും ഏകാന്തത. അമ്മ എന്റെ അവശനില പരിഗണിച്ച് അന്നും ലീവായിരുന്നു. കാലിന്റെ വേദന ഒഴിച്ചുള്ള പരിക്കുകൾ എല്ലാം ഭേദമാകുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. ഒരു വിധം മുറിവുകൾ എല്ലാം ഉണങ്ങുന്നതിന്റെ ആദ്യ സ്റ്റേജ് കടന്നിരുന്നു. കാലിന്റെ വേദന മാത്രം  തഥൈവ. സ്വന്തമായി വലത്തെകാൽ പൊക്കാൻ പറ്റാത്ത ഒരവസ്ഥ. ഞാൻ കിടക്കയിൽ തന്നെ ഒതുങ്ങിക്കൂടുന്നതിന് ഈ അവസ്ഥ എന്നെ നിർബന്ധിച്ചു. ഉച്ചയ്ക്ക് അമ്മയുടെ കൂടെ ജോലി ചെയ്യുന്ന ഏതാനും പേർ എന്നെ കാണാൻ വന്നതൊഴിച്ചാൽ അന്ന് കാര്യമായിട്ട് സന്ദർശകർ ഒന്നും ഇല്ലായിരുന്നു.
പാത്തുമ്മയുമായിട്ടുള്ള എന്റെ ഒളിച്ചുകളി അവസാനിപ്പിക്കണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചു. “ആ കല്യാണം നടത്താൻ തീരുമാനിച്ചു “ എന്ന ഒരു വാക്യം അവളിൽ നിന്നു കേൾക്കേണ്ടി വരുമോ എന്ന ഭയം കാരണം അവളെ വിളിക്കാനോ, ഫോൺ ഓഫ് ലൈൻ മോഡിൽ നിന്നും മാറ്റാനോ തോന്നിയില്ല. 


സമയം ഏകദേശം മൂന്നുമണി ആയിട്ടുണ്ടാകും. ഞാൻ കിടക്കയിൽ കിടന്ന് പിയാനോ കോമ്പോസിഷനുകൾ കേൾക്കുകയായിരുന്നു. പിയാനോ കോമ്പോസിഷനുകൾക്ക് മനസ്സിനെ വളരെ ആഴത്തിൽ സ്പർശിക്കാനുള്ള ഒരു കഴിവ് ഉണ്ട്. അവ ചിലപ്പോൾ എന്റെ മനസ്സിലെ സങ്കടങ്ങളെ പുറത്തു കൊണ്ടുവരാറുണ്ട്, മറ്റു ചിലപ്പോൾ മനോഹര നിമിഷങ്ങളെ ഓർമ്മപ്പെടുത്താറുണ്ട്. ശാന്തമായി ചിന്തിക്കാനുള്ള ഒരു ആംബിയൻസ് അവ നൽകാറുണ്ട്. പാത്തുമ്മയെ വിളിച്ച് എന്തു പറയണം എന്നാലോചിച്ചു കൊണ്ട്,  Ludovico Einaudi യുടെ “I Giorni”  എന്ന കോമ്പോസിഷനും കേട്ട് കണ്ണടച്ചു കിടക്കുകയായിരുന്നു ഞാൻ. കണ്ണിൽ നിന്നും ഇടയ്ക്കിടെ ഓരോരോ കണ്ണു നീർത്തുള്ളികൾ ഒലിച്ചിറങ്ങുന്നുവെന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ല. എന്തു കൊണ്ട് എന്നു നിങ്ങൾ ചോദിക്കുകയാണെങ്കിൽ എന്റെ ഉത്തരം, ‘I Giorni’ കേട്ടു നോക്കൂ എന്നാണ്. അങ്ങനെ സംഗീതത്തിൽ ലയിച്ചു കിടക്കുകയായിരുന്ന ഞാൻ “ബ്ലൂ ലേഡി” പെർഫ്യൂമിന്റെ സുഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു കണ്ണു തുറന്നു നോക്കിയത്.
കണ്ണു തുറന്നു നോക്കിയ ഞാൻ കണ്ടത് തികച്ചും അപ്രതീക്ഷിതമായ ഒരു കാഴ്ചയായിരുന്നു. പാത്തുമ്മ എന്റെ റൂമിന്റെ വാതിൽപ്പടിയിൽ ചാരി എന്നെ നോക്കി നിൽക്കുന്നു. സ്കൈ ബ്ലൂ ചുരിദാറും വെള്ള ഷാളും ധരിച്ച അവൾ പതിവിനു വിപരീതമായി മഫ്ത ധരിച്ചിരുന്നില്ല. മഫ്തയ്ക്ക് പകരം, അവളുടെ ഷാൾ വളരെ കാഷ്വൽ ആയിട്ട് തലയിലൂടെ ചുറ്റി തോളിലിട്ടിരിക്കുന്നു. കൺപീലികളിലെ മസ്കാര അവളുടെ കണ്ണുകൾക്ക് വാക്കുകൾക്കതീതമായ ഒരു ജീവൻ നൽകുന്നുണ്ടായിരുന്നു. ചെവികളിൽ മധുര സംഗീതം, കണ്ണുകളിൽ പാത്തുമ്മയുടെ സുന്ദര രൂപം ഞാൻ ഒരു ദിവാസ്വപ്നം കാണുകയാണോ അതോ ഇതു യാഥാർത്ഥ്യമാണോ എന്ന് ഞാൻ ന്യായമായും സംശയിച്ചു.  അല്പനേരത്തേയ്ക്ക് കൺചിമ്മാതെ ഞാൻ അവളെ തന്നെ നോക്കി. അവളുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞ് കവിളിലൂടെ ഒഴുകാൻ തുടങ്ങി. ദിവാസ്വപ്നമല്ല, യാഥാർത്ഥ്യം തന്നെയാണിതെന്ന് തിരിച്ചറിഞ്ഞ ഞാൻ ഹെഡ്ഫോൺ തലയിൽ നിന്നും മാറ്റിയ ശേഷം അവളോട് പറയാനുള്ള വാക്കുകൾക്കായി മനസ്സിൽ പരതി. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി നിൽക്കുന്നതു പോലെ തോന്നി. അവസാനം ഞാൻ പറഞ്ഞു.
“വാഇരിയ്ക്ക്..നീ എങ്ങനെ ഇവിടെയെത്തി..?”
പാത്തുമ്മ ഷാൾ കൊണ്ട് കണ്ണ് തുടച്ച ശേഷം എന്റെ അടുത്തു വന്നിരുന്നു. കസേരയെ ഒഴിവാക്കി അവൾ ബെഡിൽ എന്റെ സൈഡിലായി ഇരുന്നു.
“എന്നാലും..ഇത്രയ്ക്ക് വേണമായിരുന്നോ?” അവൾ മെല്ലെ ചോദിച്ചു.
“ക്ഷമിയ്ക്ക് പാത്തൂ..നിന്നെ നഷ്ടപ്പെടും എന്ന വസ്തുതയുമായി എങ്ങനെ പൊരുത്തപ്പെടും എന്നെനിക്ക് അറിയില്ലായിരുന്നു.” ഞാൻ എന്തു പറഞ്ഞാലും അതു അവളെ സമാധാനിപ്പിക്കാൻ അപര്യാപ്തമാകും എന്നുറപ്പുണ്ടായിട്ടും ഞാൻ പറഞ്ഞു. പാത്തുമ്മയെ കൂടാതെ, അപ്പോഴത്തെ ആ കോലത്തിൽ എന്നെ കണ്ടിട്ട് കരഞ്ഞ ഏക വ്യക്തി എന്റെ അമ്മയാണെന്നത് ഞാൻ ഓർത്തു.
“കല്യാണത്തിനെ പറ്റി തൽക്കാലത്തേക്ക് പേടിക്കണ്ട.” എന്റെ കണ്ണിലേക്ക് നോക്കാതെ അവൾ പറഞ്ഞു. അവൾ കയ്യിലേയും മുഖത്തേയും ഒക്കെ മുറിവുകളെ സൂക്ഷ്മമായി നോക്കുകയായിരുന്നു. അവളുടെ ആ ഒരൊറ്റ മറുപടി മാത്രം മതിയായിരുന്നു എന്റെ എല്ലാ വേദനകളും മാറാൻ. അതോടു കൂടി തന്നെ, ഞങ്ങളുടെ പതിവു കൂടിക്കാഴ്ചകളിലെ പോലെ ഞാൻ അന്തം വിട്ട് അവളെ നോക്കാൻ തുടങ്ങിയിരുന്നു.
“അമ്മയെ കണ്ടോ..എന്തു പറഞ്ഞു..? നിയ്യ് എങ്ങനെയാ ഇവിടെ എത്ത്യേ..?” അത്തരം കാര്യങ്ങളെ പറ്റിയൊക്കെ ഞാൻ അപ്പോൾ മാത്രമായിരുന്നു ബോധവാനായത്.
“നെന്റെ എല്ലാ ഡീറ്റയിൽസും എനിക്കറിയാംപിന്നെ ഇവിടെ എത്താനാണോ പാട്..? കാറിലാ വന്നത്..ഡ്രൈവറും വണ്ടിയും പുറത്തുണ്ട്ഞാൻ വന്നിട്ട് 5-10 മിനുട്ട് ആയി..അമ്മയോട് സംസാരിച്ചു നിൽക്കുവായിരുന്നു ഇതു വരെ..പരിചയപ്പെടുത്തി..വിശേഷങ്ങൾ ചോദിച്ചു..” ടിപ്പിക്കൽ പാത്തുമ്മ ഊർജ്ജം വീണ്ടെടുത്ത പോലെ അവൾ പറഞ്ഞു
“അമ്മ ‘നാശം പിടിച്ച’ ബൈക്കിനെ പറ്റിയും, സമയ ദോഷത്തെ പറ്റിയുമൊക്കെ പറഞ്ഞോ..?”
“പിന്നല്ലാതെന്നാലും ജ്ജ്  ഇങ്ങനെ ഒക്കെ കാട്ടണായ്ർന്നോ..?” അവൾ എന്റെ താടിയിലെ മുറിവുകൾ ഡ്രെസ്സ് ചെയ്തത് നേരെ ആക്കിക്കൊണ്ട് ചോദിച്ചു.
First casual touch. The room was filled with the intoxicating mix of her smell with the fragrance.
അവൾ എണീറ്റ് എന്റെ കാൽമുട്ടിന്റെ പരിക്കുകളെ പരിശോധിക്കനാരംഭിച്ചു. ഡോക്ടർ അല്ലേ, ആയിക്കോട്ടെ എന്നു ഞാനും കരുതി. ലിഗമെന്റിനു പരിക്ക് ഉണ്ടാകും എന്നു പറഞ്ഞുകൊണ്ട് അവൾ വീണ്ടും ബെഡിൽ ഇരുന്നു. ഇത്തവണ എന്റെ ശരീരത്തിൽ മുട്ടിയായിരുന്നു അവൾ ഇരുന്നത്. I could feel the warmth of her body.
“ബൈക്കിൽ നിന്ന് വീണതെങ്ങനെയാണെന്ന് എനിയ്ക്ക് അറിയില്ല. അതും, റെയിൽ വേ സ്റ്റേഷനിൽ നടന്ന സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് ഞാൻ പറയില്ല..that was just a coincidence.പിന്നെ ഇന്റുട്ടി ആ കസേരയിലേക്ക് ഇരുന്നാൽ വല്യ ഉപകാരമായിരുന്നുplease..” ഞാൻ പറഞ്ഞു.
“അതെന്തേ” എന്റെ അസ്വസ്ഥത മനസ്സിലായിട്ടും അതറിയാത്ത മട്ടിൽ അവൾ ചോദിച്ചു.
“നീ ഇങ്ങനെ മുട്ടിയുരുമ്മി ഇരുന്നാൽ ഞാൻ എന്റെ തനി സ്വഭാവം കാണിക്കും..” ഞാൻ ഒരു സൈക്കിളിൽ നിന്നും വീണ ചിരിയുടെ അകമ്പടിയോടെ പറഞ്ഞു.
അതിനു മറുപടിയായി അവളൊന്നു ചിരിച്ചു..അതിനു ശേഷം പറഞ്ഞു “I don’t care”. അതു പറയുമ്പോൾ അവളുടെ കൈ എന്റെ നെഞ്ചിലൂടെ അലക്ഷ്യമായി ചലിക്കുന്നുണ്ടായിരുന്നു.
എന്നെ ആശയക്കുഴപ്പത്തിലാക്കുന്നതായിരുന്നു അവളുടെ മറുപടി. പാത്തുമ്മയുടെ വ്യക്തിത്വത്തിൽ നിന്നും അപ്രതീക്ഷിതമായ ഒരു മറുപടിയായിരുന്നുവത്.പാത്തുമ്മയുടെ നിഷകളങ്കത്തം കാരണം ഒരിക്കൽ പോലും അവളോട് carnal ആയിട്ടുള്ള എന്തെങ്കിലും വികാരം തോന്നും എന്നെനിക്ക് തോന്നിയിരുന്നില്ല. പക്ഷെ ഇപ്പോൾ..
കൃത്യസമയത്ത് അമ്മ ചായയും കൊണ്ടു വന്നതിനാൽ എനിയ്ക്ക് ആലോചിച്ച് കാടു കയറേണ്ടി വന്നില്ല. പാത്തുമ്മ അമ്മയെ കണ്ടതും, വേഗം ചായയും സ്നാക്ക്സുമെല്ലാം കൊണ്ടു വെയ്ക്കാൻ അമ്മയെ സഹായിച്ചു. എനിയ്ക്ക് 100 ശതമാനവും ഉറപ്പായിരുന്നു അമ്മയ്ക്ക് അവളെ പറ്റി നല്ല മതിപ്പായിട്ടുണ്ടാകും എന്ന്.
ചായകുടിക്കുന്നതിനിടെ ഞാൻ ചോദിച്ചു.” Were you trying to show your commitment..or was it ..?”
“നിനക്കെന്തു തോന്നി” മറുപടിയായി അവളുടെ ചോദ്യം
“നീ നിന്റെ കമ്മിറ്റ്മെന്റ് കാണിയ്ക്കാൻ ശ്രമിയ്ക്കുകയാണെങ്കിൽ അതിന്റെ ആവശ്യമില്ല..ഇനി അതല്ല മറിച്ചാണെങ്കിലും, നമ്മളുടെ ഈ റിലേഷന്റെ ഒരു പരിശുദ്ധി നഷ്ടപ്പെടുത്തണം എന്നെനിക്കില്ല..കാരണം ഒരിക്കലും നമ്മൾക്ക് ഈ റിലേഷൻ കാരണം Regrets ഉണ്ടാവരുത് എന്നെനിക്കുണ്ട്.”
“I wasn’t trying to prove my commitment. I guess there isn’t any need of that. What happened moments ago was just impulsivethanks for being nice..” അവൾ എന്റെ കണ്ണിൽ നിന്നും കണ്ണെടുക്കാതെ എന്നോട് പറഞ്ഞു.
“നീ ഇപ്പോൾ പറഞ്ഞതിനു, നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതം ഉണ്ടാകില്ല എന്നൊരു അർത്ഥം കൂടിയുണ്ടെന്നതെ നീ ശ്രദ്ധിച്ചോ?” അൽപ്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ ചോദിച്ചു.
ശരിയാണ്.റിലേഷൻ കാരണം Regrets ഉണ്ടാവരുത് എന്നതിന് അങ്ങനെ ഒരർത്ഥം ഉണ്ട്. “ അങ്ങനെ ഒരു സാധ്യതയെ ഇനിയും കണ്ടില്ലെന്നു നടിക്കുന്നതു ശരിയല്ല. നിന്നെ നഷ്ടപ്പെടുന്നത് എത്രത്തോളം വലിയ ഒരു ദുരന്തം ആയിരിക്കും എന്ന് ഈ രണ്ട് ദിവസം കൊണ്ട് ഞാൻ മനസ്സിലാക്കി. എന്നു കരുതി ഈ ബന്ധം  അവസാനിപ്പിക്കാനും എനിക്ക് കഴിയില്ല because you are more like a soul mate to me than a lover. എന്താ നിന്റെ അഭിപ്രായം? ” ഞാൻ ഒരു ചോദ്യത്തോടെ എന്റെ ഉത്തരം അവസാനിപ്പിച്ചു.
എന്റെ കൈയ്യിൽ പിടിച്ചുകൊണ്ടാണ് പാത്തുമ്മ ആ ചോദ്യത്തിനുത്തരം തന്നത്.
“കഴിഞ്ഞ രണ്ട് ദിവസമായിട്ട് ഞാനും ഒരായിരം തവണ നമ്മളുടെ റിലേഷന്റെ ഭാവിയെ പറ്റി ആലോചിച്ചു നോക്കി. ഒരുമിച്ചുള്ള ഒരു ജീവിതത്തിലേക്ക് ഇതെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ടെങ്കിലും നെന്റെ അടുത്ത് നിന്ന് അകലാൻ എന്നെക്കൊണ്ട് പറ്റ്ണില്ല. നമ്മൾക്കിടയിലെ ആ മനപൊരുത്തം, എന്തും തുറന്നു പറയാനുള്ള ആ സ്വാതന്ത്ര്യംഅതൊന്നും എനിക്ക് നഷ്ടപ്പെടുത്താനാഗ്രഹമില്ല. സൗഹൃദം ഇവോൾവ് ചെയ്ത് പ്രണയമായതുകൊണ്ടായിരിക്കാം ഒരു പക്ഷെ ഇങ്ങനെയെല്ലാംI don’t want to miss you..I DO love you..”
ആ സംസാരം പിന്നെയും ഒന്നൊന്നര മണിക്കൂർ നീണ്ടു. സംസാരത്തിനു ഭംഗം വരുത്താൻ വേറെ സന്ദർശകരൊന്നും വരാത്തത് ഭാഗ്യമായി. അമ്മ ഇടയ്ക്കിടെ വന്ന് സ്നാക്സ് മാറ്റി തരുകയും പാത്തുമ്മയോട് കുശലം പറയുകയും ചെയ്തു. പ്രണയകഥയുടെ ക്ലൈമാക്സ് എന്തു തന്നെയായാലും, ആവുന്നിടത്തോളം പ്രണയം മുന്നോട്ട് കൊണ്ടു പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം.
പ്രതീക്ഷിച്ചതിലേറെ സമയം ആയതിനാലാകണം, പാത്തുമ്മയുടെ കാറിന്റെ ഡ്രൈവർ പാത്തുമ്മയെ വിളിച്ചു പോകാൻ തിരക്ക് കൂട്ടിയപ്പോൾ അവൾ പോകാനായി എണീറ്റു.
“ഇനി ഒരിയ്ക്കലും ഫോൺ ഓഫ് ചെയ്തിടില്ല എന്നു എനിയ്ക്ക് പ്രോമിസ് താ..” ഓളുടെ ഡിമാന്റ്.
“ഇല്ല പാത്തൂnever..I promise”  ഞാൻ പറഞ്ഞു.
അവൾ കുനിഞ്ഞ് എന്റെ നെറ്റിയിൽ ഒരു മുത്തമിട്ട ശേഷം എന്റെ മുഖത്തു നോക്കാതെ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു. വാതിൽക്കലെത്തിയപ്പോൾ തിരിഞ്ഞു നിന്ന് എനിയ്ക്ക് ടാറ്റ തന്നു. നാണം കൊണ്ട് അപ്പോളവളുടെ മുഖം ചുവന്നു തുടുത്തിട്ടുണ്ടായിരുന്നു. ഞങ്ങൾക്കിടയിലെ ആദ്യത്തെയും അവസാനത്തെയും ചുംബനം.

"Obstacles are those frightful things you see when you take your eyes off your goal"


 



Comments

  1. തുടര്‍ക്കഥകള്‍ വായിക്കുമ്പോള്‍ ഒരു continuity കിട്ടാന്‍ വേണ്ടി പലപ്പോഴും തൊട്ടു മുന്‍പുള്ളത് വായിക്കേണ്ടി വരാറുണ്ട്.. എന്നാല്‍, രണ്ടു ഭാഗങ്ങള്‍ തമ്മില്‍ ഒരുപാടു ദിവസങ്ങളുടെ ദൂരമുണ്ടായിട്ടും ഇവിടെ അങ്ങനെ ഒരു ആവശ്യം ഇത് വരെ വന്നിട്ടില്ല..

    ReplyDelete
    Replies
    1. ഞാൻ ശരിയ്ക്കും സെന്റി ആയി നടക്കുന്ന കാലതായിരുന്നു ഈ ഉദ്യമം തുടങ്ങിയത്. അന്നിതു വായിച്ച ചിലരൊക്കെ ഈ ബ്ലോഗിനെ 'മെഗാ സീരിയൽ' എന്നു വിശേഷിപ്പിച്ചിരുന്നു. ആ കമന്റിനെ താങ്കളുടെ കമന്റ് കോമ്പൻസേറ്റ് ചെയ്തെന്നു കരുതുന്നു.

      Delete
  2. ഇന്നത്തെ ദിവസം എന്റെ മനസ്സാകെ കലുഷിതമായിരുന്നു, കാരണങ്ങളെത്രയൊക്കെ ആലോചിച്ചിട്ടും കിട്ടിയില്ല, കൃത്യമായി ചെയ്തിരുന്ന പലതും ഇന്ന് മുടങ്ങി, ആഹാരം കഴിക്കാൻ പോലും മറന്നു... ഇപ്പോൾ ഇതും... പ്രിയപ്പെട്ട ലോൺലിഹേർട്ട്സ്, നിന്റെ രചനകൾ ഒരു ഗ്ലൂമി സണ്ഡേ എഫക്ടോടെ എന്നിലേക്കാഴ്ന്നിറങ്ങുന്നു, നിന്റെ നഷ്ടം എത്രമാത്രം ആഴമേറിയതാണെന്ന് എനിക്കൂഹിക്കാനാകുന്നുണ്ട്, ബ്ലോഗിൽ രചനകളിലെ ഓരോ വരികളും(അത് സന്തോഷമോ സങ്കടമോ ഉണ്ടാക്കുന്നതെന്ന വകഭേതമില്ലാതെ തന്നെ) എന്നെ വളരെയേറെ സങ്കടപ്പെടുത്തുന്നു(രചനകൾ അത്രയേറെ ടച്ചിങ്ങാണെന്നാണ് അർഥമാക്കിയത്).. പാത്തുമ്മയെപ്പോലെ ഒരാളെ പ്രണയിതാവായി കിട്ടിയ നീ ഭാഗ്യവാനാണ്, അവളും.... നേടിയാലും പോയാലും ജീവിതത്തിൽ ഒരു മാർക്ക് വരുത്തുവാൻ കഴിയുന്നവരും അതിനു പാത്രമാകുന്നവരും ഭാഗ്യവാൻ മാരും ഭാഗ്യവതികളും ആണ്..........

    ReplyDelete
    Replies
    1. അനുഭവങ്ങളുടെ തീവ്രത കാലം കടന്നു പോകുന്നതിനനുസരിച്ച് നഷ്ടപ്പെടുന്നത് എനിക്കറിയാനാവുന്നുണ്ട്. അതിന്റെ ഒരു ഫ്രാക്ഷൻ എങ്കിലും എന്റെ എഴുത്തിലൂടെ മറ്റുള്ളവരിലേക്ക് പകരാനാവുന്നുണ്ടെന്നറിയുന്നതിൽ സന്തോഷം.

      Delete
  3. എന്തോ ഒരിത് മനസ്സില്‍ തട്ടി.
    എന്തായിരിക്കുമെന്ന് ചിന്തിച്ചപ്പോള്‍ അത് പാത്തുമ്മ അല്ലേ എന്ന് ഉത്തരം.
    പോസ്റ്റ്‌ ചെയ്‌താല്‍ അത് കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ശ്രമിക്കൂ.
    ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകൾക്ക് നന്ദി. ഈയിടെയായിട്ട്, വളരെ ലിമിറ്റഡ് ആയ ഒരു ഓഡിയൻസിനെ ഉദ്ദേശിച്ച് എഴുതുന്നതാണ്. അവരെ തന്നെ ഞാൻ ആവശ്യത്തിലധികം നിരാശപ്പെടുത്തുന്നുമുണ്ട്.

      Delete
  4. മനോഹരം . രച്ചനക്കള്‍ക്ക് ഒരു ആരാധകന്‍ കൂടി . Keep writing.

    ReplyDelete
  5. പ്രിയപ്പെട്ട ഒറ്റപ്പെട്ട ഹൃദയമേ, ഞാനെന്നും വരാറുണ്ട്.. നീയിത് മറന്നെങ്കിൽ ഓർമ്മിപ്പിക്കുവാനായ് മാത്രം ഒരു കമന്റ്.. :)

    ReplyDelete
  6. ഒരു വർഷം മുൻപ്‌ വായിച്ചതാ.

    പുതിയ ബ്ലോഗ്‌ വല്ലതും എഴുത്യോ എന്റെ എഴുത്തുകാരാ.??

    ReplyDelete

Post a Comment

Popular posts from this blog

പിണക്കവും ഇണക്കവും ചില റിങ്ങ്ടോണുകളും

After effects of '96- The movie

വീണ്ടു വിചാരങ്ങൾ -- തുടര്‍ച്ച.