കണ്ണീരിന്റെ കൈപ്പ് -2

ശ്രദ്ധിയ്ക്കുക:ഇതു നേരത്തെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്‍. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ട്രെയിൻ പോയി കഴിഞ്ഞിട്ടും ഒന്നു രണ്ട് മിനിട്ട് കഴിഞ്ഞാണ് ഞാൻ നിന്നനിൽപ്പിൽ നിന്നും അനങ്ങിയത്. അവളുടെ വാക്കുകളോട് ഏതു രീതിയിൽ പ്രതികരിക്കണം എന്ന് എനിക്ക് യാതൊരു ക്ലൂവും ഉണ്ടായിരുന്നില്ല.
അവളുടെ വാക്കുകളെ എന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കാൻ തക്ക ശക്തിയുള്ളവയായിരുന്നു എന്റെ ആത്മാർത്ഥതയെ ആണവൾ ചോദ്യം ചെയ്തിരിക്കുന്നത് സ്വയം ന്യായീകരിക്കാനോ, അവളെ പറഞ്ഞു മനസ്സിലാക്കാനോ ഉള്ള ഇട കിട്ടിന്നതിനു മുൻപേ അവൾ പോകുകയും ചെയ്തു. തലേ ദിവസത്തെ ഉറക്കവും, അവൾ പറഞ്ഞ കാര്യങ്ങളും കൂടി ആയപ്പോൾ എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി. ഞാൻ തൊട്ടടുത്തുള്ള ബെഞ്ചിൽ ഇരുന്നു. സംഭവിച്ച കാര്യങ്ങളെ ഞാൻ ഒന്നു കൂടി അനലൈസ് ചെയ്യാൻ തീരുമാനിച്ചു. ചിന്തയുടെ ആക്കം കൂട്ടുന്നതിനായി ഞാൻ ഒരു കപ്പ് കാപ്പിയും വാങ്ങി. അന്നത്തെ ദിവസം ഞാൻ അവളോട് എന്തെങ്കിലും തെറ്റായ കാര്യം പറഞ്ഞു എന്ന് എത്ര അനലൈസ് ചെയ്തിട്ടും എനിക്ക് കണ്ടുപിടിക്കാനായില്ല. ദയനീയമായ ചില തമാശകൾ(?) പറഞ്ഞതൊഴിച്ചാൽ കല്യാണക്കാര്യത്തിനെ പറ്റി ഞാൻ പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല. പിന്നെ..? ഇനിയിപ്പോൾ ഒന്നും പറയാത്തതിനാലാകുമോ അവൾ എന്റെ ആത്മാർത്ഥതയെ സംശയിച്ചത്? പ്രാക്ടിക്കൽ അല്ലാത്ത ഒരു കാര്യവും എന്നിൽ നിന്ന് അവൾ പ്രതീക്ഷിക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണ്, ഒരു പെണ്ണുകാണൽ ചടങ്ങിനെ പറ്റി ഞാൻ അധികം വേവലാതിപ്പെടാതിരുന്നത്. അല്ല, വേവലാതിപ്പെടുന്നുണ്ടെങ്കിലും അതു പുറെമേയ്ക്ക് കാണിക്കാതിരുന്നത്. അവൾ പെണ്ണുകാണലിന്റെ വിശേഷങ്ങൾ എന്നോട് പറഞ്ഞ ആ നിമിഷം മുതൽ എന്റെ ഹൃദയത്തിനു വല്ലാത്ത ഒരു വീർപ്പുമുട്ടൽ അനുഭവിക്കുന്നുണ്ടായിരുന്നു. പക്ഷെ അതു പുറത്തുകാണിക്കണം എന്നെനിക്കില്ലായിരുന്നു. അതിനെ മറച്ചു വെയ്ക്കാനുള്ള ചില വിഫല ശ്രമങ്ങൾ ആയിരുന്നു എന്റെ lame jokes/remarks. അവൾ അതിനെയെല്ലാം എന്റെ ആത്മാർത്ഥതക്കുറവായിട്ടാണ് കണ്ടത്. രണ്ടു വ്യക്തികൾ എത്രത്തോളം പരസ്പരം അറിയും എന്നുണ്ടെങ്കിലും ഒഴിവാക്കപ്പെടാനാവാത്ത ആശയവിനിമയ കുഴപ്പങ്ങൾ പലപ്പോഴും തെറ്റിദ്ധാരണകളിലേക്ക് നയിക്കുന്നു.

ഇത്രയും ആയപ്പോഴേയ്ക്കും ഞാൻ എന്റെ രണ്ടാമത്തെ കാപ്പിയ്ക്ക് തുടക്കമിട്ടിരുന്നു.
തെറ്റൊന്നും ചെയ്തിട്ടില്ല എന്നു 100% ഉറപ്പുണ്ടായിരുന്നിട്ട് കൂടി എനിക്ക് വല്ലാത്ത് കുറ്റബോധം തോന്നുണ്ടായിരുന്നു. ഞാൻ മനസ്സിലാക്കിയിടത്തോളം ഒരു പെണ്ണ് ആണിന്റെ ജീവിതത്തിൽ വരുത്തുന്ന വലിയ ഒരു മാറ്റമാണത്. ആ കുറ്റബോധത്തിനാലാകണം, ഞാൻ ഫോൺ എടുത്ത് പാത്തുമ്മയ്ക്ക് ഒരു മെസേജ് അയച്ചു.
hi, I’m sorry if I’ve hurt ya”
ട്രെയിൻ സ്റ്റേഷൻ വിട്ടിട്ട് അപ്പോഴേക്കും 15 മിനുട്ട് ആയിട്ടുണ്ടായിരുന്നു. പാത്തുമ്മയുടെ റിപ്ലൈ കിട്ടുന്നതിനായി ഞാൻ ഫോണിൽ തന്നെ നോക്കി ഇരുന്നു. ചുറ്റുപാടും നടക്കുന്ന ഒരു കാര്യവും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ആൾക്കൂട്ടത്തിൽ തനിയെ എന്നൊക്കെ വേണമെങ്കിൽ ആലങ്കാരികമായി പറയാം. പാത്തുമ്മ റിപ്ലൈ ചെയ്യാനെടുക്കുന്നതിന്റെ ശരാശരി സമയത്തിന്റെ അനേകം ഇരട്ടി സമയം ആയിടും മറുപടി കിട്ടാത്തപ്പോൾ ഞാൻ ഫോൺ എടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു. കുറെ നേരം ബെല്ലടിച്ചതിനു ശേഷമായിരുന്നു അവൾ ഫോൺ അറ്റെൻഡ് ചെയ്തത്.
എന്ത്യേ…..?” നീണ്ട മൗനം..
ഞാൻ പിന്നെന്താ പറയേണ്ടിയിരുന്നത്…? നമ്മൾക്ക് ഒളിച്ചോടാം എന്നോ.. അതോ…?” പറയാൻ ഉദേശിച്ചത് മുഴുവൻ പറയാതെ ഞാൻ നിർത്തി. ഒരു കാമുകിയുമായി സംസാരിക്കുമ്പോൾ വേണ്ട കൊഞ്ചിക്കലോ പഞ്ചാരയോ ഒന്നും ഇല്ലാതെ ആയിരുന്നു ഞാൻ സംസാരിച്ചിരുന്നത്(എന്റെ പിഴ..എന്റെ പിഴ.. എന്റെ വലിയ പിഴ)
നീ എന്തു സില്ലി ആയിട്ടാ ഞാൻ പറഞ്ഞതൊക്കെ എടുത്തത്..? എന്തു വന്നാലും നമുക്ക് അപ്പോൾ നേരിടാം എന്നു പറഞ്ഞിട്ട്….? ഇത്രയും പറഞ്ഞിട്ട് അവൾ ഒന്നു തേങ്ങി. അവൾ അത്രയും നേരം കരയുകയായിരുന്നു എന്നെന്നെ അറിയിക്കുന്നതിനു വേണ്ടിയായിരുന്നു ആ തേങ്ങൽ. എന്തു ചെയ്യാം, കണ്ണുനീരിനെ ഫോണിലൂടെ അയക്കാൻ പറ്റില്ലല്ലോ.! എന്റെ മനസ്സിൽ കുറ്റബോധം വീണ്ടും കുത്തനെ ഉയർന്നു.
പാത്തൂ, കരയല്ലേ..നോക്ക്, ഒരു പെണ്ണുകാണൽ മാത്രമല്ലേ നടന്നിട്ടുള്ളൂ..അതിനിത്ര ടെൻഷൻ അടിക്കണോ..? കോഴ്സ് കഴിഞ്ഞിട്ട് മതി കല്യാണം എന്ന് നീ വാശി പിടിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു അത്..please stop crying..people will notice..” ഞാനെങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. ഞാനും കരച്ചിലിന്റെ വക്കത്തെത്തിയപോലെ തോന്നി. (Why..?)
നീ പറഞ്ഞ കാര്യങ്ങൾ ‘തന്നേംപിന്നേം’ പറയുകയല്ലേ..? എനിക്ക് നിന്നോട് സംസാരിക്കേണ്ട” അവൾ ഫോൺ കട്ട് ചെയ്തു.

വീണ്ടും, ഏതു രീതിയിൽ പ്രതികരിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു. ഞാൻ മൂന്നാമത്തെ കാപ്പി വാങ്ങി വീണ്ടും ബെഞ്ചിൽ ഇരുന്നു. ഒരു മിനിട്ട് തികഞ്ഞില്ല. ദാ വരുന്നു പാത്തുമ്മാന്റെ മെസേജ്.
“may be we should have never get into this…try to understand my situation”
എന്താ അവൾ പറഞ്ഞു വരുന്നതെന്ന് എനിക്ക് യാതൊരു ക്ലൂവും കിട്ടിയില്ല. ഞാൻ അവളുടെ മെസേജിനു മറുപടി അയച്ചു.
“ cool down baby, there is nothing to worry..we will talk later..whn you’re in a better mood”
ഇൻസ്റ്റന്റ് ആയിട്ട് അതിനുള്ള മറുപടി കിട്ടി.
“Aha..blame my mood for everything.. I’d have felt better if you asked me to elope..hate you “

Elope..??? എന്നിട്ടോ? ഇവൾക്കെന്താ വട്ട് പിടിച്ചോ?എന്റെ മനസ്സിൽ ആദ്യമുയർന്നത് ഈ രണ്ട് ചോദ്യങ്ങൾ ആയിരുന്നെങ്കിലും ആ മെസേജിന്റെ അവസാന ഭാഗം എന്റെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ടായിരുന്നു. അത്രയും കാലത്തിനിടെ എത്ര വലിയ പിണക്കം ആണെങ്കിലും ‘hate you’ എന്ന രണ്ടു വാക്കുകൾ ഞങ്ങൾക്കിടയിൽ ഒരിക്കൽ പോലും കടന്നു വന്നിട്ടുണ്ടായിരുന്നില്ല.
ഇനിയും അവിടെ ഒറ്റയ്ക്കിരിക്കുകയാണെങ്കിൽ എന്റെ desperation കൂടും എന്ന് തോന്നിയതു കൊണ്ട് ഞാൻ റെയിൽ വേ സ്റ്റേഷനിൽ നിന്നും ഹോസ്റ്റലിലേക്ക് പോകാൻ തീരുമാനിച്ചു. ഹോസ്റ്റൽ എന്നു ‘കൊളോക്വലി’ പറയുന്നതാണ് കേട്ടോ. വാടകയ്ക്കെടുത്ത ഒരു വീട്. കോളേജ് ജീവിതത്തിന്റെ എല്ലാ സ്വാതന്ത്ര്യത്തോട് കൂടിയും എന്റെ സുഹൃത്തുക്കൾ അവിടെ താമസിക്കുന്നു. ചില പ്രത്യേക അവസരങ്ങളിൽ ഞാനും അവിടെ അന്തിയുറങ്ങാറുണ്ട്. അരമണിക്കൂർ നേരം വണ്ടിയോടിച്ചാലെ ഹോസ്റ്റലിൽ എത്തൂ. തീർത്തും അലസമായും അശ്രദ്ധമായും വണ്ടിയോടിച്ച് ഞാൻ ഹോസ്റ്റലിൽ എത്തി. പാത്തുമ്മയുടെ പിണക്കത്തിന്റെ/വാക്കുകളുടെ എഫക്റ്റ് എന്നെ വല്ലാതെ ബാധിക്കുന്നുണ്ടായിരുന്നു. നേരം എട്ടുമണി കഴിയുന്നതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ ഹോസ്റ്റലിലെ മജോരിറ്റി അംഗങ്ങളും പുതപ്പിനടിയിൽ തന്നെയായിരുന്നു. രാവിലെ സംഭവിച്ച കാര്യങ്ങൾ ഒന്നും ഹോസ്റ്റലിൽ ആരോടും പറയേണ്ട എന്ന പ്ലാനിൽ ആയിരുന്നു ഞാൻ വന്നത്. പക്ഷെ ആ പ്ലാൻ നടപ്പിലായില്ല. നമുക്ക് എന്തു പ്രശ്നം ഉണ്ടെങ്കിലും നമ്മുടെ ഫ്രണ്ട്സ്-നു അതു പറയാതെ തന്നെ അറിയാൻ സാധിക്കും. അതു കൊണ്ട് തന്നെ സുഹൃത്തുക്കളിൽ നിന്ന് ചോദ്യങ്ങളുയരാൻ അധികം നേരം വേണ്ടി വന്നില്ല. ഒഴിഞ്ഞു മാറാൻ ഞാൻ ചില വിഫല ശ്രമങ്ങൾ ഒക്കെ നടത്തിയെങ്കിലും അവസാനം കീഴടങ്ങേണ്ടി വന്നു. അതിരാവിലെ തന്നെയുള്ള എന്റെ രംഗപ്രവേശനവും പതിവില്ലാതെയുള്ള സിഗരറ്റ് വലിയുമെല്ലാം ’something is wrong’ എന്ന് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. അല്പസമയത്തിനുള്ളിൽ തന്നെ, എന്റെ തകർന്നേക്കാവുന്ന പ്രണയത്തിന് ഓരോരുത്തരുടേയും വക അനുശോചനങ്ങൾ ലഭിച്ചു തുടങ്ങി. അനുശോചനങ്ങൾ എന്നതിനെ വേണമെങ്കിൽ ചളി, ചവറ് തമാശകൾ എന്നും വേണമെങ്കിൽ പറയാം. അല്ലേലും അങ്ങനെയാ, ഒരുത്തന്റെ ലൈൻ പൊട്ടുക എന്നു പറഞ്ഞാൽ മറ്റുള്ളവർക്ക് ഒരാഘോഷമാ. തെണ്ടികൾ..!! നിന്റെയും ലൈൻ ഒരിക്കൽ പൊട്ടുമെടാ..അന്നു ഞാൻ കാണിച്ചു തരാം. ഞാൻ മനസ്സിൽ കരുതി.സിഗരറ്റു കൊണ്ട് ഒരു ‘പുകമറ’ സൃഷ്ടിച്ച് എല്ലാം കേട്ട് ഞാനവിടെ ഇരുന്നു. പാത്തുമ്മയുടെ ഭാഗത്ത് നിന്ന് ഇത്രയും നേരമായിട്ടും യാതൊരു പ്രതികരണവും ഇല്ലല്ലോ എന്നതായിരുന്നു ആ സമയത്തെ എന്റെ ഏക വേവലാതി. കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും എന്റെ നെഞ്ചിലെ വിങ്ങൽ കൂടിക്കൊണ്ടിരുന്നു. ഹോസ്റ്റലിൽ നിന്നും ‘ആവശ്യത്തിനു കിട്ടിയെന്നു’ തോന്നിയപ്പോൾ കോളേജിൽ പോയി ഇരിയ്ക്കാം എന്നു കരുതി. ക്ലാസിൽ എത്തിയപ്പോൾ അവിടത്തെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഞാൻ-പാത്തുമ്മ-പ്രണയം-പരാജയം കഥ ക്ലാസിലും SMS രൂപത്തിൽ ഫ്ലാഷ് ആയിക്കഴിഞിരുന്നു. എല്ലാവനും എന്നെ നോക്കി ഒരു ഊള ചിരി. പ്രത്യേകിച്ച് ക്ലാസുകൾ ഒന്നും ഇല്ലെന്ന് മനസ്സിലായതോട് കൂടി ഹോസ്റ്റലിലേക്ക് തന്നെ തിരിച്ചു പോകാം എന്ന് തീരുമാനിച്ചു. അതിനിടയിൽ എല്ലാം ഞാൻ പാത്തുമ്മയെ വിളിക്കുന്നുണ്ടായിരുന്നു. പക്ഷെ ആ സമയം എല്ലാം അവളുടെ ഫോൺ ഓഫ് ആയിരുന്നു.ഇപ്പോഴത്തെ കാലത്താണെങ്കിൽ ആ സമയത്തെ എന്റെ മാനസ്സികാവസ്ഥയെ ‘വൈ ദിസ് കൊലവെറി ഡി’ എന്ന പാട്ട് വെച്ച് പോർട്രേയ് ചെയ്യാമായിരുന്നു! ക്ലാസിൽ നിന്നും മുങ്ങി ഞാൻ ബൈക്കുമെടുത്ത് ഹോസ്റ്റലിലേക്ക് തിരിച്ചു. പതിവിനു വിപരീതമായി അവാർഡ് സിനിമയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ഞാൻ ബൈക്ക് ഓടിച്ചിരുന്നത്. കോളേജ് ഗേറ്റ് കടന്നതെനിക്കോർമ്മയുണ്ട് പക്ഷെ പിന്നീടെന്തു സംഭവിച്ചു എന്നത് ഇപ്പോഴും എനിയ്ക്ക് കൃത്യമായി ഓർത്തെടുക്കാനാവുന്നില്ല. 10 സെക്കൻഡ് നേരത്തേക്ക് കമ്പ്ലീറ്റ് ബ്ലാക്ക് ഔട്ട്.

ചോരയുടെ ഗന്ധവും രുചിയും എനിയ്ക്ക് അറിയാനാകുന്നുണ്ട്. തൊട്ടടുത്തു നിന്നും ബൈക്കിന്റെ എഞ്ചിന്റെ ഇരമ്പൽ കേൾക്കുന്നുണ്ട്.എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ ഞാൻ പാടുപെട്ടു . നിരീക്ഷണങ്ങള്‍:
1.ഞാന്‍ എങ്ങനെയോ ബൈക്കിൽ നിന്നും വീണിരിക്കുന്നു. 2.ഞാൻ റോഡിൽ കമിഴ്ന്ന് വീണുകിടക്കുകയാണ്. 3. ഹെൽമറ്റ് ധരിച്ചിട്ടില്ലാത്തതിനാൽ വീഴ്ച മുഖമടിച്ചായിരു. 4.എന്റെ ഫ്രേംലെസ്സ് കണ്ണട എന്റെ ഏകദേശം ഒരു മീറ്റർ മുന്നിലായി പൊട്ടിക്കിടക്കുന്നു. 5.ബൈക്ക് എന്റെ കുറച്ചു പിന്നിലായി സൈഡിൽ കിടക്കുന്നു. 6.ബൈക്ക് അപ്പോഴും ഓഫ് ആയിട്ടില്ലായിരുന്നു
കൈത്തണ്ടയിലെ മുറിവുകളെ വകവെയ്ക്കാതെ ഞാൻ കൈകുത്തി എണീറ്റു.  നേരത്തെ മനസ്സിൽ ഒതുങ്ങി നിന്നിരുന്ന വേദന പത്തിരട്ടി ഇന്റൻസിറ്റിയോടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും വ്യാപിച്ച പോലെ. എഞ്ചിന്‍ ഓഫ് ചെയ്ത് ബൈക്കിനെ ഉയർത്താൻ ശ്രമിച്ചെങ്കിലും ഞാൻ ബാലൻസ് തെറ്റി വീണ്ടും നിലത്തു വീണു. Something was terribly wrong with my right leg. It just collapsed. അപ്പോഴേക്കും സുഹൃത്തുക്കൾ ഓടി വന്ന് എന്നെ പൊക്കിയെടുത്ത് അടുത്തുള്ള കടയിൽ കൊണ്ട് പോയിരുത്തി. 15 മിനിറ്റായപ്പോഴേക്കും ഞാൻ തൊട്ടടുത്ത ആശുപത്രിയുടെ Casualty യിലെത്തിയിരുന്നു. നഴ്സ്മാർ എന്റെ മുറിവുകളിൽ ബെറ്റാഡിൻ പുരട്ടുന്നു, എന്നെ പരിചരിക്കാനും പിന്നെ നഴ്സ്മാരെ വായിൽ നോക്കാനുമായി എന്റെ സുഹൃത്തുക്കൾ. ഇതു വല്യ ശല്യമായല്ലോ എന്ന ഭാവത്തിൽ ഡ്യൂട്ടി ഡോക്ടർ…അങ്ങനെ പോകുന്നു ചുറ്റും നടക്കുന്ന കാര്യങ്ങൾ. ശരീര ഭാഗങ്ങൾക്ക് എത്രത്തോളം ഡാമേജ് പറ്റി എന്നു എസ്റ്റിമേറ്റ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. പ്രാഥമിക ശുശ്രൂഷ/ഡ്രെസ്സിങ്ങ് കഴിഞ്ഞ് സ്കാൻ, X ray എന്നീ ചടങ്ങുകൾക്കായി എന്നെ കാഷ്വാൽറ്റിയിൽ നിന്നും പുറത്തേക്കിറങ്ങി. I was surrounded by my dearest friends and even though I was supposed to be in agonizing pain, I was not really feeling it. Yes, that is the kind of effect our friends have on us.
സ്കാനിങ്ങും X-ray പരിശോധനയും ഒക്കെ കഴിഞ്ഞപ്പോൾ ആശ്വസിക്കാനും , ആശങ്കയ്ക്കും ഉള്ള വക ഒരേ പോലെ ഉണ്ടായിരുന്നു. എല്ലുകൾക്ക് പൊട്ടലൊന്നുമില്ല, തലയ്ക്ക് പരിക്കൊന്നുമില്ല, ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ട കാര്യവുമില്ല എന്നിവയായിരുന്നു ആശ്വാസം നൽകുന്ന വാർത്തകൾ. ദേഹമാസകലം ഉള്ള മുറിവുകളും, ആകെ താറുമാറായ എന്റെ ദന്തനിരകളും, കാല് അനക്കാൻ പറ്റാത്ത രീതിയിൽ ഉള്ള വേദനയും ആവശ്യത്തിലേറെ ആശങ്കയ്ക്കുള്ള വകയൊരുക്കി. ഫ്രാക്ചർ ഒന്നും ഇല്ലാത്ത സ്ഥിതിയ്ക്ക് കാലിന്റെ വേദന, കാല്‍ മുട്ടിനേറ്റ കാര്യമായ എന്തെങ്കിലും പരിക്ക് കാരണമായിരിക്കും എന്ന് ഡോക്ടർ ഒരു സൂചന നൽകി. അതുറപ്പിക്കണമെങ്കിൽ മുട്ടിന്റെ MRI സ്കാൻ എടുക്കേണ്ടി വരും. MRI സ്കാനിങ്ങിനുള്ള കാശ് തല്ക്കാലം കയ്യില്‍ ഇല്ലാത്തതു കൊണ്ട് അതു പിന്നീടാക്കാം എന്നു തീരുമാനിച്ചു അങ്ങനെ തൽക്കാലത്തേയ്ക്ക് ഹോസ്പിറ്റലിലെ ‘അർമാദങ്ങൾ’ ഒക്കെ മതിയാക്കി ഹോസ്റ്റലിലേക്ക് തിരിച്ചു. എന്നെ നിലം തൊടീക്കാതെ എടുത്ത് കൊണ്ട് പോകുകയായിരുന്നു എല്ലായിടത്തേക്കും. ഇതിനിടയിൽ എല്ലാം ഫോട്ടോ സെഷനുകൾ അരങ്ങേറുന്നുണ്ടായിരുന്നു എന്നത് മറ്റൊരു സത്യം. അന്നു facebook നു ഇത്രയ്ക്ക് പബ്ലിസിറ്റി ഇല്ലാത്തതുകൊണ്ട് ഇന്സ്റ്റന്റ് മാനം കെടലുകളില്‍ നിന്ന് തല്ക്കാലം രക്ഷപ്പെട്ടു.

ഹോസ്റ്റലിൽ എത്തിയ ശേഷം ഞാൻ വീട്ടിൽ വിളിച്ച് അച്ഛനെ കാര്യങ്ങൾ ധരിപ്പിച്ചു. അച്ഛൻ വളരെ ശാന്തമായി വിവരങ്ങള്‍ അന്വേഷിച്ച ശേഷം എന്നെ കൊണ്ടുപോകാൻ ഉടൻ വരാം എന്നറിയിച്ചു. ഹോസ്പിറ്റലിലായിരുന്നപ്പോള്‍ ഒന്നും പാത്തുമ്മ എന്നെ വിളിച്ചിട്ടില്ല എന്ന് ഞാന്‍ കോള്‍ ലോഗ് നോക്കി ഒരിക്കല്‍ കൂടി ഉറപ്പു വരുത്തി. ഒരു മിസ്സ്ഡ് കോൾഎങ്കിലും ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. കൈത്തണ്ടയിലും വിരലുകളിലും ഉള്ള മുറിവുകളെ അവഗണിച്ച് ഞാൻ പാത്തുമ്മയ്ക്ക് ഒരു മെസേജ് ടൈപ്പ് ചെയ്തു.
“Sorry for everything including not calling you till now.. I met with an accident..no fractures but I’m totally messed up”

മെസേജ് ഡെലിവറി റിപ്പോർട്ട് വരുന്നതും പ്രതീക്ഷിച്ച് ഞാന്‍ അല്പനേരം ഫോണിലേക്ക് തന്നെ നോക്കിയിരുന്നു. . വ്യര്‍ത്ഥമായ ഒരു കാത്തിരിപ്പായിരുന്നുവതെന്ന് എനിക്ക് അല്പ നേരം കൊണ്ടു തന്നെ മനസ്സിലായി. വിവരങ്ങള്‍ അറിയാന്‍ മറ്റു പലരും വിളിച്ചെങ്കിലും അവള്‍ മാത്രം വിളിച്ചില്ല . ഡ്രൈവറെ കിട്ടാത്തതിനാല്‍ വരാന്‍ അല്പം താമസമുണ്ടാകും എന്നറിയിച്ചുകൊണ്ട് അച്ഛന്‍ അതിനിടയില്‍ വിളിച്ചു. മെസേജ് ഡെലിവേഡ് ആയിട്ടുണ്ടോ എന്നു ഞാന്‍ വീണ്ടും നോക്കി. ഡെലിവേഡ് ആയിട്ടുണ്ടാകരുതേ എന്നു ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടായിരുന്നു. കാരണം ,അങ്ങനെയാണെങ്കില്‍ മെസേജ് കിട്ടാത്തതിനാലാണ് അവള്‍ വിളിക്കാത്തത് എന്നെനിക്ക് ആശ്വസിക്കാമായിരുന്നു. പക്ഷെ ആ മെസേജ് എത്രയോ മുന്‍പെ തന്നെ ഡെലിവേഡ് ആയിട്ടുണ്ടായിരുന്നു. അവള്‍ മനപൂര്‍വ്വം എന്നെ അവോയ്ഡ് ചെയ്യുകയാണെന്ന അനുമാനവുമായി പൊരുത്തപ്പെടാന്‍ എനിയ്ക്ക് കുറച്ചധികം സമയം വേണ്ടി വന്നു. Now I was really heartbroken. കഴുത്തില്‍ ആരോ കുരുക്കിട്ട് മറുക്കുന്ന പോലെ ഒരു തോന്നല്‍. വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി നിന്നു. കയ്യിലേയും വായിലെയും മുറിവുകളെ അവഗണിച്ച് ഞാന്‍, തൊട്ടടുത്ത് നില്ക്കുന്ന സുഹൃത്തിനോട് ഒരു സിഗരറ്റ് കത്തിച്ചു തരാനാവശ്യപ്പെട്ടു. സിഗരറ്റിനു പകരം സുവോളജി ക്ലാസുകളെ ഓര്‍മ്മപ്പെടുത്തുന്ന തെറിയായിരുന്നു കിട്ടിയത്.അതോടു കൂടിആ ആഗ്രഹം വേണ്ടെന്നു വച്ചു.
അച്ഛന്‍ വരാന്‍ പിന്നെയും രണ്ട് മണിക്കൂറോളം എടുത്തു. എന്തു കൊണ്ട് അവള്‍ വിളിച്ചില്ല എന്ന ചിന്ത ആ രണ്ട് മണിക്കൂര്‍ കൊണ്ട് എന്റെ മനസ്സില്‍ ബൈനറി ഫിഷന്‍ നടത്തി നിറഞ്ഞു കഴിഞ്ഞിരുന്നു. മനസ്സും ശരീരവും വേദനയുടെ കാര്യത്തില്‍ മല്‍സരം നടത്തുന്നതു പോലെ തോന്നി.എപ്രകാരമായിരുന്നോ friends എന്നെ ഹോസ്റ്റലില്‍ എത്തിച്ചത്, അതേ പോലെ തന്നെ എന്നെ പൊക്കിയെടുത്ത് കാറില്‍ കൊണ്ടിരുത്തി. അച്ഛന്‍ കഴിവതും  എന്നോട് സംസാരിക്കുന്നത് ഒഴിവാക്കുന്നതു പോലെ തോന്നി. അച്ഛന്റെ മുഖത്ത് നോക്കാന്‍ എനിക്കും  വല്ലാത്ത ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നു. കാറിന്റെ ബാക്ക് സീറ്റില്‍ കാലും  നീട്ടി, വിന്‍ഡോ ഗ്ലാസ്സില്‍ തലചായ്ച്ചായിരുന്നു ഞാന്‍ ഇരുന്നത്. കാലിന്റെ നേരിയ തോതില്‍ ഉള്ള അനക്കം  പോലും  എന്റെ ശരീരത്തിലൂടെ വേദനയുടെ ഓളങ്ങള്‍ പരത്തുന്നുണ്ടായിരുന്നു. I was okay  എന്ന പ്രതീതി ജനിപ്പിക്കാന്‍ ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. ആ ശ്രമത്തിന്റെ ഭാഗമായി അച്ഛനോട് പാട്ടു വെയ്ക്കാനും കാര്‍ സ്റ്റീരിയോയുടെ റിമോട്ട് എനിക്ക് കൈമാറാനും  ആവശ്യപ്പെട്ടു. 

ഞാന്‍ വീണ്ടും  ഫോണ്‍ എടുത്തു നോക്കി. മിസ്സ്ഡ് കോളുകള്‍ ഉണ്ട് പക്ഷെ ഒരെണ്ണം  പോലും  പാത്തുമ്മയുടെതല്ല. മെസേജുകള്‍ക്കും, എന്നെ വിളിച്ചവര്‍ക്കും  മറുപടി അയച്ച ശേഷം  ഞാന്‍ ഫോണ്‍ ഓഫ് ചെയ്തു. അവള്‍ എന്നെ വിളിച്ചില്ല എന്ന യാഥാര്‍ത്ഥ്യത്തെ നേരിടുന്നതിനേക്കാള്‍ എളുപ്പമായിരുന്നു അവള്‍ വിളിച്ച സമയത്ത് എന്റെ ഫോണ്‍ ഓഫ് ആയിരുന്നു എന്ന് ആശ്വസിക്കുന്നത്. ജീവിതം  അങ്ങനെയാണ്- യാഥാര്‍ത്ഥ്യങ്ങളും നമ്മളുടെ പ്രതീക്ഷകളും. യാഥാര്‍ത്ഥ്യങ്ങളെ നമ്മള്‍ എല്ലായ്പ്പോഴും  നമ്മളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി വളച്ചൊടിക്കുന്നു. കൈയ്യെത്തും ദൂരത്ത് ഫോണ്‍ കണ്ടാല്‍ അത് ഓണ്‍ ആക്കാനുള്ള ടെന്‍ഡന്‍സി ഉണ്ടാകും എന്നെനിക്ക് ബോധ്യമുള്ളതിനാല്‍ ഫോണിനെ ഞാന്‍ സീറ്റിനിടയിലൂടെ പിറകിലേക്കിട്ടു. എന്റെ പ്രിയ ഫോണിനെ ഞാന്‍ വലിച്ചെറിഞ്ഞിട്ടുള്ള ഒരേയൊരു അവസരം .

These wounds won't seem to heal
This pain is just too real
There's just too much that time cannot erase...
.........I've tried so hard to tell myself that you're gone
But though you're still with me
I've been alone all along
കാറിലെ പാട്ടിന്റെ ലിറിക്സ്-നു ഞാന്‍ അനാവശ്യ ശ്രദ്ധ നല്‍കിയിട്ടാണോ എന്തൊ, അത്രയും  കാലം  തോന്നിയിട്ടില്ലാത്ത അര്‍ത്ഥങ്ങള്‍ അന്നെനിക്ക് തോന്നി. ഒരു love affair-നോട്  യാതൊരു തരത്തിലും കണക്ടട് അല്ലാത്ത് പാട്ട് ആയിരുന്നിട്ട് കൂടി,ആ പാട്ട് ഒരു പരാജയപ്പെട്ട പ്രണയത്തിനെ പറ്റിയാണെന്ന് എനിക്ക് തോന്നി. എല്ലാത്തിനും ഒരു first time  ഉണ്ട്. First love... first accident....first love failure... എന്റെ ആദ്യ ആക്സിഡന്റും ആദ്യ പ്രണയ പരാജയവും കോയിന്‍സൈഡ് ചെയ്യുകയാണോ എന്ന് എനിക്ക് തോന്നിത്തുടങ്ങി.

പാത്തുമ്മയുടെ രാവിലത്തെ ഡയലോഗുകളൂം, മെസേജുകളും , എന്റെ ഇത്തരം ഒരവസ്ഥയില്‍ എന്നെ അവഗണിക്കുന്നതും  കൂട്ടി വായിച്ചപ്പോള്‍ ഒരു ബ്രേക്ക്-അപ്പിലേക്കാണ് ഞങ്ങള്‍ നീങ്ങുന്നതെന്നെനിക്ക് തോന്നി. ഡോര്‍ വിന്‍ഡോയിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോൾ, അവളെ ആദ്യം കണ്ട ദിവസം മുതല്‍ അന്നു രാവിലെ വരെ സംഭവിച്ച് കാര്യങ്ങള്‍ ഓരോന്നായി പിറകോട്ടോടി പോകുന്ന പോലെ തോന്നി. ആയിരക്കണക്കിന് ഓര്‍മ്മച്ചിത്രങ്ങളുടെ ഒരു സ്ലൈഡ് ഷോ. 

വീട്ടിലെത്താറായപ്പോഴേക്കും ഞാന്‍ കുറച്ചുകൂടി Rational ആയി ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. അങ്ങനെ ചിന്തിക്കുന്നതില്‍ ഞാന്‍ സന്തോഷവാനും ആയിരുന്നു കാരണം, Emotions നു അടിമപ്പെടാന്‍ ഞാനപ്പോള്‍ ആഗ്രഹിച്ചിരുന്നില്ല. എന്റെയും അവളുടെയും അവസ്ഥ വച്ചു നോക്കുകയാണെങ്കില്‍ I was the one who was in deep trouble. I was the one who needed care and attention. എന്തിന്റെ പേരിലാണെങ്കിലും അവള്‍ എന്നെ അവോയിഡ് ചെയ്യുന്നതും എന്നോട് പിണങ്ങി നില്ക്കുന്നതും ഒരു വിധത്തിലും ന്യായീകരിക്കാവുന്നതല്ലായിരുന്നു. എന്നെ വേണ്ടെങ്കില്‍ പിന്നെ എനിക്കെന്തിനവളെ?  സാധാരണ ഗതിയില്‍ പാത്തുമ്മ എന്തു കാര്യത്തിന്റെ പേരില്‍ പിണങ്ങിയാലും അതെല്ലാം എന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകള്‍ കാരണമായിട്ടേ എനിയ്ക്കു തോന്നാറുണ്ടായിരുന്നുള്ളൂ. പക്ഷെ അന്ന്, എന്റെ ചിന്തകള്‍ മാറി തുടങ്ങിയിരുന്നു.എന്റെ നെഞ്ചിലെ കനം ഈ ചിന്തകള്‍ക്കനുസൃതമായി വര്‍ദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും, എന്റെ ഈഗോ-യെ പ്രീണിപ്പെടുത്തുന്നതു വഴി ആ കനത്തിനെ മറികടക്കാനാവുമെന്ന് ഞാന്‍ വിശ്വസിച്ചു.

വീട്ടിലെത്തിയപ്പോള്‍ പ്രതീക്ഷിച്ച പോലെ തന്നെ നല്ല ഒന്നാം  ക്ലാസ് നാടകങ്ങള്‍ അരങ്ങേറി. മെലോഡ്രാമ എന്നാല്‍ എന്തെന്ന് വ്യക്തമായ ഒരു കാഴ്ചപ്പാട് രൂപപ്പെട്ട ഒരവസരം ആയിരുന്നുവത്. കാറ് വീടിന്റെ മുറ്റത്തെത്തിയപ്പോള്‍ തന്നെ അമ്മയുടെ മുഖഭാവങ്ങള്‍ ഒരു ആംബുലന്‍സ് വന്നു നിന്ന പോലെ ആയിരുന്നു. ഞാന്‍ സൈക്കിളില്‍ നിന്നും വീണ ഒരു ചിരി ചിരിച്ചെങ്കിലും  അത് യാതൊരു ഫലവും ചെയ്തില്ല. ചുറ്റും കൂടിയവരുടെ സഹായത്തോടെ ഞാന്‍ ഒരു വിധത്തില്‍ വീട്ടിനുള്ളില്‍ എത്തി. വേദനയുടെ കണ്ണീരുകളെ ഞാന്‍ മറച്ചു പിടിക്കാന്‍ ആത്മാര്ത്ഥമായി ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ശരീരം  മനസ്സിന്റെ ആജ്ഞകളെ പാടെ അവഗണിച്ചുകൊണ്ടിരുന്നു.

" നാശം പിടിച്ച ആ ബൈക്കിനെ നമ്മള്‍ക്ക് കിട്ട്ണ വിലയ്ക്ക വിൽക്കാം" 

അതായിരുന്നു അമ്മയുടെ ആദ്യത്തെ ഡയലോഗ്. എനിയ്ക്ക് അതു കേട്ടപ്പോള്‍ ചിരിയ്ക്കാതിരിക്കാനായില്ല. ആ ഡയലോഗില്‍ തുടങ്ങിയ മെലോഡ്രാമ ഒരു ഒന്നൊന്നര മണിക്കൂറോളം തുടര്‍ന്നു. ഫോണിനെ ഞാന്‍ മനപ്പൂര്‍വ്വം കാറില്‍ നിന്നും എടുത്തിരുന്നില്ല.
ഡിസംബര്‍ 31. ഒരിയ്ക്കലും മറക്കാനാവാത്ത വിധം ആ ദിവസം എന്റെ ജീവിതത്തില്‍ പ്രാധാന്യമുള്ളതായി മാറി. എന്റെ ഫോണ്‍ ഓഫ് ആയതിനാല്‍ സുഹൃത്തുക്കള്‍ പലരും  ലാന്‍ഡ് ഫോണിലേക്കും ഏട്ടന്റെ ഫോണിലേക്കും എല്ലാം വിളിക്കുന്നുണ്ടായിരുന്നു. ആരോടും എനിയ്ക്ക് സംസാരിക്കാന്‍ തോന്നിയില്ല. പാത്തുമ്മയ്ക്ക് എന്റെ ഏട്ടന്റെ നംബര്‍ അറിയാന്‍ സാധ്യത ഉള്ളതുകൊണ്ട്, അവളുടെ നംബര്‍ ഞാന്‍ ഏട്ടന്റെ ഫോണില്‍ സേവ് ചെയ്ത ശേഷം ഒരു കാരണവശാലും ആ നംബറില്‍ നിന്നുള്ള കോളുകള്‍ അറ്റെന്‍ഡ് ചെയ്യേണ്ട എന്ന് നിര്‍ദ്ദേശിച്ചു. ഞാന്‍ വീണ്ടും മനസ്സില്‍ പറഞ്ഞു- അവള്‍ക്ക് എന്നെ വേണ്ടെങ്കില്‍ പിന്നെ എനിക്കെന്തിനാ..

സമയം  ഒച്ചിഴയുന്നതിനേക്കാള്‍ മെല്ലെ നീങ്ങിയ ഒരു ദിവസമായിരുന്നു അത്. വേദന സംഹാരികള്‍ക്ക് ശമിപ്പിക്കാവുന്നതിലും എത്രയോ തീവ്രമായിരുന്നു ഞാനനുഭവിച്ചിരുന്ന വേദന. ശരീരത്തിനും മനസ്സിനും. എന്റെ മനസ്സിനെ ഞാന്‍ പലരീതിയില്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും, അവളെ പിരിയുക എന്നതുമായി പൊരുത്തപ്പെടാന്‍ മനസ്സ് വിസമ്മതിച്ചു. റെസിഡെന്‍ഷ്യല്‍ സ്കൂളിലെ ആദ്യ ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ കരഞ്ഞ് കരഞ്ഞ് ഉറങ്ങിയ അപൂര്‍വ്വം ദിവസങ്ങളില്‍ ഒന്നായിരുന്നു അത്. ആ കരച്ചിലിനിടയിലെപ്പൊഴോ പുതുവര്‍ഷം ജന്മമെടുത്തു കഴിഞ്ഞിരുന്നു. ഒരുപാടൊരുപാടു കാര്യങ്ങളെ, കഴിഞ്ഞു പോയ വര്‍ഷത്തോടൊപ്പം മറന്നു പോകാന്‍ ആഗ്രഹിച്ചുകൊണ്ട് ഞാനും പുതു വര്‍ഷത്തെ വരവേറ്റു.


                                          ........അവസാനിക്കുന്നില്ല :)


തുടർന്നു  വായിക്കാ ഇവിടെ ക്ലിക്ക് ചെയ്യുക




Comments

  1. i think i am going to be the next you.. :(

    ReplyDelete
  2. പുതിയ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോള്‍ നെഞ്ചിനകത്ത് ഒരു വിങ്ങല്‍. സ്വന്തം അനുഭവങ്ങളെയാണ്‌ ഓര്‍മപ്പെടുത്തിയത്. ഒരുപാട് സ്നേഹിച്ച പെണ്ണ് മനപൂര്‍വം അവോയിഡ് ചെയ്യുന്നു എന്ന് മനസ്സിലാകുംപോളുള്ള ആ വിങ്ങലുണ്ടല്ലോ.. അത് വീണ്ടും ഫീല്‍ ചെയ്തു. വേദനിയ്ക്കുന്നു... :( :)

    ReplyDelete
  3. പുതിയ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോള്‍ നെഞ്ചിനകത്ത് ഒരു വിങ്ങല്‍. സ്വന്തം അനുഭവങ്ങളെയാണ്‌ ഓര്‍മപ്പെടുത്തിയത്. ഒരുപാട് സ്നേഹിച്ച പെണ്ണ് മനപൂര്‍വം അവോയിഡ് ചെയ്യുന്നു എന്ന് മനസ്സിലാകുംപോളുള്ള ആ വിങ്ങലുണ്ടല്ലോ.. അത് വീണ്ടും ഫീല്‍ ചെയ്തു. വേദനിയ്ക്കുന്നു... :( :)

    ReplyDelete
  4. This comment has been removed by the author.

    ReplyDelete

Post a Comment

Popular posts from this blog

പിണക്കവും ഇണക്കവും ചില റിങ്ങ്ടോണുകളും

After effects of '96- The movie

വീണ്ടു വിചാരങ്ങൾ -- തുടര്‍ച്ച.